11 വയസ്സുള്ള മകനെ നിലത്ത് കിടത്തി ശരീരത്ത് കയറിയിരുന്ന് മര്‍ദ്ദനം, ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അമ്മയ്‌ക്കെതിരെ കേസെടുത്തു

11 വയസ്സുള്ള മകനെ നിലത്ത് കിടത്തി ശരീരത്ത് കയറിയിരുന്ന് മര്‍ദ്ദനം, ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അമ്മയ്‌ക്കെതിരെ കേസെടുത്തു
ഉത്തരാഖണ്ഡില്‍ മകനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഹരിദ്വാര്‍ സ്വദേശിയായ യുവതിക്കെതിരേയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഹരിദ്വാര്‍ സ്വദേശിനി 11 വയസ്സുള്ള മകനെ നിലത്ത് കിടത്തി ശരീരത്ത് കയറിയിരുന്നടക്കം മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ പൊലീസ് യുവതിക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടിയെ കാലുകള്‍ക്കിടയില്‍ പിടിച്ചുകിടത്തി യുവതി നിരന്തരം മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. പതിനൊന്നുകാരനെ അമ്മ കടിച്ചു പരിക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വേദനകൊണ്ട് കുട്ടി ഉറക്കെ കരഞ്ഞിട്ടും അമ്മ പിന്മാറിയില്ല. വീണ്ടും മര്‍ദ്ദനം തുടര്‍ന്നു. കുട്ടിയെ അമ്മ മര്‍ദ്ദിക്കുന്ന വീഡിയോ പിതാവാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോ യുവതി രണ്ടുമാസം മുമ്പ് ചിത്രീകരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. മദ്യപാനിയായ ഭര്‍ത്താവ് ഏറെ നാളായി വീട്ടിലേക്ക് വരാറില്ലെന്നും ഭര്‍ത്താവിനെ പേടിപ്പിക്കാനായാണ് മകനെ ഉപദ്രവിക്കുന്ന വീഡിയോ ചിത്രീകരിച്ചതെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.

യുവതി പറയുന്ന വിശദീകരണം മറ്റൊന്നാണ്. സ്ഥിരം മദ്യപാനിയാണ് ഭര്‍ത്താവ്. വിവഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയും മുമ്പ് മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടായി തുടങ്ങി. ഉത്തര്‍ പ്രദേശില്‍ ഒറു വ്യാപാര സ്ഥാപനം നടത്തുന്ന ഭര്‍ത്താവ് മാസങ്ങളായി വീട്ടിലേക്ക് വന്നിട്ടില്ല. ചെലവിനുള്ള പണമോ കുട്ടികളെ തിരിഞ്ഞ് നോക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ ഭര്‍ത്താവിനെ പേടിപ്പിച്ച് നാട്ടിലേക്ക് എത്തിക്കാനാണ് മൂത്ത കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ ചിത്രീകരിച്ചത്. വീഡിയോ ഭര്‍ത്താവിന് അയച്ച് കൊടുത്തിരുന്നതായും യുവതി മൊഴി നല്‍കി.

യുവതിയുടെ മൊഴിയെടുത്ത പൊലീസ് അയല്‍വാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. എന്നാല്‍ യുവതി മക്കളോട് നല്ലരീതിയില്‍ പെരുമാറുന്നയാളാണെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. യുവതിക്കെതിരേ ഇവരാരും പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, യുവതി ഭര്‍ത്താവിനെതിരേ ഉന്നയിച്ച പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്നും ഉടനെ നാട്ടിലെത്താന്‍ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends