ഗര്‍ഭച്ഛിദ്രത്തിനിടെ മരണപ്പെട്ട യുവതിയേയും രണ്ടു കുട്ടികളേയും ജലാശയത്തിലേക്ക് എറിഞ്ഞ് കാമുകന്‍

ഗര്‍ഭച്ഛിദ്രത്തിനിടെ മരണപ്പെട്ട യുവതിയേയും രണ്ടു കുട്ടികളേയും ജലാശയത്തിലേക്ക് എറിഞ്ഞ് കാമുകന്‍
യുവതിയെയും രണ്ട് കുട്ടികളെയും ജലാശയത്തിലേക്ക് എറിഞ്ഞതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.യുവതിയുടെ കാമുകന്‍ ഗജേന്ദ്ര ദഗദ്‌ഖൈര്‍, ഇയാളുടെ സുഹൃത്ത് രവികാന്ത് ഗെയ്ക്‌വാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൂനെയിലെ ഇന്ദ്രായണി നദിയിലെക്കാണ് യുവതിയെയും രണ്ട് കുട്ടികളെയും എറിഞ്ഞത്. രണ്ടാഴ്ച മുമ്പ് യുവതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

അമ്മയുടെ പരാതിയില്‍ അന്വേഷണം നടത്തുമ്പോളാണ് മൃതദേഹം ഇന്ദ്രായണി നദിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. 25 കാരിയായ യുവതിയെ ഗര്‍ഭച്ഛിദ്രത്തിനായി മുംബൈയ്ക്കടുത്തുള്ള താനെയിലേക്ക് കൊണ്ടുപോയിരുന്നു. ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി മരണപ്പെടുകയായിരുന്നു. മരണം സ്ഥിരീകരിച്ചതോടെ കാമുകനും സുഹൃത്തും ചേര്‍ന്ന് യുവതിയെ നദിയിലേക്ക് എറിയുകയായിരുന്നു. ഇത് കണ്ട കുട്ടികള്‍ കരയാന്‍ തുടങ്ങിയപ്പോള്‍ അവരെയും നദിയിലേക്ക് തള്ളിയിട്ടതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends