ബെംഗളൂരുവില്‍ ഇരുപത്തിനാലുകാരിയെ കഴുത്തറത്ത് കൊന്ന സംഭവം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, നടന്നത് അതി ക്രൂര കൊലപാതകം

ബെംഗളൂരുവില്‍ ഇരുപത്തിനാലുകാരിയെ കഴുത്തറത്ത് കൊന്ന സംഭവം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, നടന്നത് അതി ക്രൂര കൊലപാതകം
ബെംഗളൂരുവിലെ പിജി ഹോസ്റ്റലില്‍ ഇരുപത്തിരണ്ടുകാരിയെ കഴുത്തറത്ത് കൊന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പെയിങ് ഗസ്റ്റായി താമസിക്കുകയായിരുന്ന ഇരുപത്തിനാലുകാരി കൃതി കുമാരിയെയാണ് ഇക്കഴിഞ്ഞ ദിവസം മുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു കൃതി കുമാരി. അതേസമയം പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കൃതി കുമാരിയെ പ്രതി ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യുവതിയുടെ മുറിയുടെ മുന്നിലെത്തിയ പ്രതി വാതിലില്‍ മുട്ടുന്നു. യുവതി വാതില്‍ തുറക്കുമ്പോള്‍ പുറത്തേക്ക് വലിച്ച് ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി ആക്രമിക്കുന്നു. യുവതി തടയാന്‍ ശ്രമിച്ചെങ്കിലും കത്തിയെടുത്ത് കഴുത്തില്‍ തുടരെ തുടരെ കുത്തുകയും കഴുത്തറുക്കുകയും ചെയ്യുന്നു. സഹായത്തിനായി പെണ്‍കുട്ടി കരയുന്നുണ്ടെങ്കിലും സമീപത്തുള്ളവര്‍ ആരും പെണ്‍കുട്ടിയുടെ അടുത്ത് പോകുന്നില്ല. കൃതിയുടെ മുറിവ് മാരമാണെന്ന് ഉറപ്പുവരുത്താന്‍ കത്തി കഴുത്തില്‍ കുത്തിയിറക്കി വലിച്ചൂരിയ ശേഷമാണ് ഇയാള്‍ പോയത്.

മധ്യപ്രദേശ് സ്വദേശിയായ അഭിഷേക് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അഭിഷേക് തന്റെ മുന്‍ കാമുകിയെ തേടി വന്നതാണെന്നും ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചതിന്റെ കാരണം കൃതിയാണെന്ന് ആരോപിച്ചാണ് കൊലയെന്നും പൊലീസിന് സൂചന ലഭിച്ചു. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

നഗരത്തിലെ പിജി ഹോസ്റ്റലിലെ താമസക്കാരിയായിരുന്ന ബിഹാര്‍ സ്വദേശി കൃതി കുമാരിയെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കത്തിയുമായി എത്തിയ പ്രതികള്‍ കൃതിയുടെ കഴുത്തറുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. 11.10നും 11.30നും ഇടയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപംവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.

Other News in this category



4malayalees Recommends