സഹസംവിധായികയെ ബലാത്സംഗം ചെയ്ത കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും

സഹസംവിധായികയെ ബലാത്സംഗം ചെയ്ത കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും
സംവിധായകനും കൂട്ടാളിയും ചേര്‍ന്ന് അസിസ്റ്റന്റ് ഡയറക്ടറെ ബലാത്സംഗം ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും. സംവിധായകന്‍ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെ മരട് പൊലിസാണ് കേസ് എടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസ് എടുത്തത്. ഓര്‍മ്മ, നാളേക്കായി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സുരേഷ് തിരുവല്ല. പിടിലായ വിജിത്ത് സിനിമാ മേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയാണെന്നും പരാതിയില്‍ പറയുന്നു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടു. വിജിത്ത് രണ്ട് തവണ പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

സിനിമ മേഖലയില്‍ നിന്നുള്ള കേസ് ആയതിനാല്‍ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാനാണ് സാധ്യത.

അതേസമയം ആരോപണങ്ങള്‍ സുരേഷ് തിരുവല്ല നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും അവസരം ചോദിച്ച് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരേഷ് തിരുവല്ല പറഞ്ഞു. പരാതി ആരോപിക്കപ്പെട്ട വിജിത്തിനെ അറിയാം. വിജിത്തും പരാതിക്കാരിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. ആരുടെയെങ്കിലും ഇടപെടലോ പരാതിക്കാരിയുടെ സ്ഥാപിത താത്പര്യമോ ആകാം ഇതിന് പിന്നില്‍. സംഭവത്തിന്‍ നിയമനടപടിയെ കുറിച്ച് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും സുരേഷ് തിരുവല്ല വ്യക്തമാക്കി.

Other News in this category



4malayalees Recommends