'പട്ടിയെ തല്ലുന്നതുപോലെ തെരുവിലിട്ട് തല്ലാനാണ് ഡിവൈഎഫ്ഐ തീരുമാനിച്ചത്, നിജേഷ് നടക്കണോ ഇരിക്കണോ കിടക്കണോയെന്ന് ഇരിങ്ങണ്ണൂരിലെ ഡിവൈഎഫ്ഐ തീരുമാനിക്കും ; ഡിവൈഎഫ്ഐയുടെ കൊലവിളി പ്രസംഗത്തില്‍ കേസെടുക്കാതെ പൊലീസ്

'പട്ടിയെ തല്ലുന്നതുപോലെ തെരുവിലിട്ട് തല്ലാനാണ് ഡിവൈഎഫ്ഐ തീരുമാനിച്ചത്, നിജേഷ് നടക്കണോ ഇരിക്കണോ കിടക്കണോയെന്ന് ഇരിങ്ങണ്ണൂരിലെ ഡിവൈഎഫ്ഐ തീരുമാനിക്കും ; ഡിവൈഎഫ്ഐയുടെ കൊലവിളി പ്രസംഗത്തില്‍ കേസെടുക്കാതെ പൊലീസ്
കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരായ ഡിവൈഎഫ്ഐയുടെ കൊലവിളി പ്രസംഗത്തില്‍ കേസെടുക്കാതെ പൊലീസ്. കോഴിക്കോട് എടച്ചേരി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി നിജേഷ് കണ്ടിയില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടിയെടുക്കാത്തത്. കേസെടുക്കണമെങ്കില്‍ കോടതിയെ സമീപിക്കാനാണ് പൊലീസ് പറഞ്ഞതെന്ന് നിജേഷ് പ്രതികരിച്ചു.

പുഷ്പന്റെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് ഷെയര്‍ ചെയ്തതാണ് പ്രകോപനത്തിന് കാരണം. പോസ്റ്റിനെതിരെ നല്‍കിയ പരാതിയില്‍ നിജേഷിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. അതിനിടെയാണ് കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം മുപ്പതിനാണ് നിജേഷിനെതിരെ പൊലീസ് കേസെടുത്തത്. 29 ന് രാത്രിയാണ് പൊതുയോഗത്തിലെ പ്രസംഗത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയത്.

'പട്ടിയെ തല്ലുന്നതുപോലെ തെരുവിലിട്ട് തല്ലാനാണ് ഡിവൈഎഫ്ഐ തീരുമാനിച്ചത്. വീട്ടില്‍ കയറി തല്ലാനാണ് പോയത്. പൊലീസ് പിന്തിരിപ്പിച്ചു. നിജേഷ് നടക്കണോ ഇരിക്കണോ കിടക്കണോയെന്ന് ഇരിങ്ങണ്ണൂരിലെ ഡിവൈഎഫ്ഐ തീരുമാനിക്കും' എന്നായിരുന്നു കൊലവിളി പ്രസംഗം.

Other News in this category



4malayalees Recommends