സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം കുടുംബം ജീവനൊടുക്കി ; കുടുംബത്തിന്റെ മരണത്തില്‍ ഞെട്ടല്‍

സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം കുടുംബം ജീവനൊടുക്കി ; കുടുംബത്തിന്റെ മരണത്തില്‍ ഞെട്ടല്‍
എറണാകുളം ചോറ്റാനിക്കര കക്കാട് അധ്യാപക ദമ്പതികളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ആ നാടൊട്ടാകെ. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന. അധ്യാപകനായ രഞ്ജിത്തിനെയും കുടുംബത്തെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.

ഏഴും ഒന്‍പതും വയസുളള മകനെയും മകളെയും കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാവാമെന്നും സൂചന. എന്നാല്‍ ഇവര്‍ മരിക്കുന്നതിന് മുന്നോടിയായി രശ്മി സമൂഹമാധ്യമത്തില്‍ മകളുടെ ഒരു വിഡിയോ പങ്കുവച്ചിരുന്നു. സംഗീത അരങ്ങേറ്റവുമായി ബന്ധപ്പെട്ട് വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കകമാണ് ഇവര്‍ ജീവനൊടുക്കുന്നത്. അതിനിടയില്‍ ഇവര്‍ക്ക് സംഭവിച്ചതെന്തായിരിക്കാം എന്നത് വ്യക്തമല്ല.

മൃതദേഹങ്ങള്‍ വൈദ്യ പഠനത്തിനായി നല്‍കണമെന്നും കുറിപ്പില്‍ പറയുന്നു.അധ്യാപകനായ രഞ്ജിത്ത് (45), ഭാര്യയും അധ്യാപികയുമായ രശ്മി(40), മക്കളായ ആദി (12), ആദ്യ (8) എന്നിവരാണ് മരിച്ചത്. കണ്ടനാട് സെന്‍മേരിസ് സ്‌കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. രശ്മി പൂത്തോട്ട എസ്എന്‍ഡിപി സ്‌കൂളിലെ അധ്യാപികയാണ്. പൂത്തോട്ട സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മക്കള്‍. ചോറ്റാനിക്കര പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. ഇന്നലെ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Other News in this category



4malayalees Recommends