'ഇതിലും ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ'; സരിന്‍ കോണ്‍ഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

'ഇതിലും ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ'; സരിന്‍ കോണ്‍ഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
സരിന്‍ പറയാതെ അദ്ദേഹത്തെ മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാന്‍ നോക്കിയാല്‍ എതിര്‍ക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ചുള്ള ആശങ്കകളാണ്. അങ്ങനെയുള്ളൊരാള്‍ കോണ്‍ഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. അങ്ങനെയൊരു കാര്യവും സരിന്‍ പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിനെ കുറിച്ചുള്ള ആശങ്കകള്‍ പറഞ്ഞൊരു മനുഷ്യനെ, മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാന്‍ നോക്കുന്നതിനേക്കാള്‍ ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ, അയാളുടെ രാഷ്ട്രീയ സത്യസന്ധതയാണ് അയാള്‍ പറയാതെ ചോദ്യം ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

പാലക്കാട് ജില്ലയിലെ മുഴുവന്‍ നേതാക്കളെയും വിളിക്കുമ്പോള്‍ പി സരിനെയും താന്‍ വിളിച്ചിരുന്നുവെന്നും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നുവെന്നും രാഹുല്‍ കൂട്ടിക്കിച്ചേര്‍ത്തു. ചാണ്ടി ഉമ്മന്റെ വിഷയത്തിലും രാഹുല്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ഫാക്ട് ചെക്ക് ചെയ്യണം. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചാണ്ടി ഉമ്മന് അതൃപ്തി ഉണ്ടെന്ന തരത്തിലുള്ള ഇന്നലത്തെ വാര്‍ത്തകള്‍ തങ്ങള്‍ ഇരുവരെയും വിഷമിപ്പിച്ചു. ഒടുവില്‍ ചാണ്ടി ഉമ്മന്‍ നേരിട്ട് വന്ന് വാര്‍ത്ത തെറ്റാണെന്ന് പറയേണ്ട അവസ്ഥ വന്നുവെന്നും രാഹുല്‍ പറഞ്ഞു.



Other News in this category



4malayalees Recommends