വിവാഹം കഴിഞ്ഞ് 28 വര്‍ഷത്തിന് ശേഷം പിറന്ന ഏകമകന്‍ സ്‌കൂളില്‍ പോയ സമയം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് 28 വര്‍ഷത്തിന് ശേഷം പിറന്ന ഏകമകന്‍ സ്‌കൂളില്‍ പോയ സമയം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
വിവാഹം കഴിഞ്ഞ് 28 വര്‍ഷത്തിന് ശേഷം പിറന്ന ഏകമകന്‍ സ്‌കൂളില്‍ പോയ സമയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപമുള്ള കടനാട്ടിലാണ് 60 വയസുള്ള ഭര്‍ത്താവും 55 കാരിയായ ഭാര്യയേയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണംകൊമ്പില്‍ റോയി ഭാര്യ ജാന്‍സി ദമ്പതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഏകമകനും 3ാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ 9 വയസുകാരന്‍ സ്‌കൂളിലായിരുന്ന സമയത്താണ് സംഭവം.

ഭാര്യ ജാന്‍സിയെ കൊന്ന് കണംകൊമ്പില്‍ റോയി തൂങ്ങിമരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സാമ്പത്തിയ ബാധ്യതയെ തുടര്‍ന്നാണ് ദമ്പതികളുടെ കടുംകൈ എന്നാണ് സംഭവത്തേക്കുറിച്ച് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനകത്ത് മരിച്ച നിലയിലായിരുന്നു ഇരുവരുമുണ്ടായിരുന്നത്. റോയിയുടെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും ജാന്‍സിയുടെ മൃതദേഹം മുറിയില്‍ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു ഉണ്ടായിരുന്നത്. ജാന്‍സിയെ കൊലപ്പെടുത്തിയതിനു ശേഷം റോയ് തൂങ്ങിമരിച്ചത് ആകാമെന്നാണ് പൊലീസിന്റെ നിഗമനം.

ജീവനൊടുക്കുകയാണെന്ന് റോയ് നേരത്തെ സഹോദരനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ അയല്‍വീട്ടില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Other News in this category



4malayalees Recommends