'ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല, തടി വേണോ എന്നോര്‍ക്കണം'; വിമതര്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി സുധാകരന്‍

'ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല, തടി വേണോ എന്നോര്‍ക്കണം'; വിമതര്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി സുധാകരന്‍
ചേവായൂര്‍ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാര്‍ട്ടി തോറ്റാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാന്‍ കഴിയില്ലെന്നും സുധാകരന്‍ ഭീഷണിപ്പെടുത്തി.

തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോളായിരുന്നു സുധാകരന്റെ ഭീഷണി. വിമതരെ മോശമായ വാക്കുകളുപയോഗിച്ചാണ് സുധാകരന്‍ വിശേഷിപ്പിച്ചത്. പാര്‍ട്ടിയെ ഒറ്റുകൊടുത്ത് ബാങ്കിനെ സിപിഐഎമ്മിന് തീറെഴുതികൊടുക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നോര്‍ക്കണം, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാല്‍ ഈ പ്രദേശത്ത് നിങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും, എവിടെ നിന്നാണ് ശൂലം വരിക എന്ന് പറയാന്‍ പറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു. അതുകൊണ്ട് തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കുന്നു.

സഹകരണ ബാങ്കുകളെ ചില കോണ്‍ഗ്രസുകാര്‍ ജീവിക്കാനുള്ള മാര്‍ഗമായി മാറ്റുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ, ഇടതുപക്ഷക്കാരനും ബിജെപിക്കാരനും ജോലി നല്‍കുകയാണ് ചിലര്‍. കണ്ണൂരിലെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുത്തത് പോലെ എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കണമെന്നും, അടിക്കേണ്ടിടത്ത് അടിക്കണമെന്നും പറഞ്ഞ സുധാകരന്‍ ചില സന്ദര്‍ഭങ്ങളില്‍ ഗാന്ധിസം പറഞ്ഞിട്ടൊന്നും കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends