അവിഹിത ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തി ; മലേഷ്യന്‍ വിദ്യാര്‍ത്ഥിനിക്ക് 17 വര്‍ഷം ജയില്‍ശിക്ഷ ; പഠനം മുടങ്ങുമെന്ന ഭയത്തില്‍ ചെയ്തതെന്ന് യുവതി

അവിഹിത ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തി ; മലേഷ്യന്‍ വിദ്യാര്‍ത്ഥിനിക്ക് 17 വര്‍ഷം ജയില്‍ശിക്ഷ ; പഠനം മുടങ്ങുമെന്ന ഭയത്തില്‍ ചെയ്തതെന്ന് യുവതി
പഠനത്തിനെത്തിയ മലേഷ്യന്‍ യുവതിയുടെ ജീവിതം ഇനി ജയിലിലേക്ക്. യുകെയില്‍ കവന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തിയ മലേഷ്യന്‍ വിദ്യാര്‍ത്ഥിനിക്കാണ് വിധി വില്ലനായത്. പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് 17 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കണം.

നിര്‍വികാരതയോടെയാണ് യുവതി ശിക്ഷ കേട്ടത്. മലേഷ്യയിലുള്ള കുടുംബത്തെ ഭയന്നും പഠനം മുടങ്ങുമെന്നതിനാലുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പറഞ്ഞു. മലേഷ്യക്കാരിയായ ജിയാ സിന്‍ തിയോ നടത്തിയ കുറ്റകൃത്യം സമാനതകളില്ലാത്തതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് വ്യക്തമാക്കി.

നവജാത ശിശുവിനെ പ്രസവിച്ച ശേഷം സീരിയല്‍ ബോക്‌സില്‍ ഉപേക്ഷിച്ചു. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് കുഞ്ഞിന് യുവതി ജന്മം നല്‍കിയത്. രണ്ടു ദിവസം കഴിഞ്ഞാണ് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സീല്‍ ചെയ്യാവുന്ന പ്ലാസ്റ്റിക് ബാഗിലാക്കിയാണ് കുഞ്ഞിനെ യുവതി സീരിയല്‍ ബോക്‌സില്‍ ഉപേക്ഷിച്ചത്. ഈ സീരിയല്‍ ബോക്‌സ് സ്യൂട്ട് കേസില്‍ ആകുകയായിരുന്നുവെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് കോടതിയില്‍ വ്യക്തമാക്കി. തന്നോട് ആരോ പറഞ്ഞപോലെ തോന്നിയതു കൊണ്ടാണ് കൊല ചെയ്തതെന്ന് ജിയാ സിന്‍ പറഞ്ഞു.പ്രസവ ശേഷം അദൃശ്യമായി തന്നെ ആരോ നിയന്ത്രിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ നിലപാട്.

എന്നാല്‍ കോടതി തള്ളി. ക്രൂരമായ കൊലപാതകമാണ് യുവതി ചെയ്തതെന്നും കോടതി വിലയിരുത്തി. യുകെയില്‍ എത്തിയപ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നു. പ്രസവ ശേഷം എല്ലാം മറച്ചുവയ്ക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത വന്നപ്പോള്‍ ഫ്‌ലാറ്റിലുള്ളവര്‍ ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി അനുസരിച്ചില്ല. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ ഡോക്ടര്‍മാരോടും യുവതി പ്രസവിച്ചെന്ന് നിഷേധിച്ചു. പിന്നീട് പൊലീസ് യുവതിയുടെ അഡ്രസില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

Other News in this category



4malayalees Recommends