ചിറകുകള്‍ തമ്മില്‍ തട്ടിയെന്ന് സൂചന; വ്യോമസേന വിമാന അപകടത്തില്‍ അന്വേഷണം തുടങ്ങി

ചിറകുകള്‍ തമ്മില്‍ തട്ടിയെന്ന് സൂചന; വ്യോമസേന വിമാന അപകടത്തില്‍ അന്വേഷണം തുടങ്ങി
കഴിഞ്ഞ ദിവസമുണ്ടായ വ്യോമസേന വിമാന അപകടത്തിന്റെ കാരണം വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടിയതാണെന്ന് സൂചന. എന്തെങ്കിലും ഒരു വിമാനത്തിന് സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നോ എന്നതും പരിശോധിക്കും. ഫ്‌ലൈറ്റ് ഡേറ്റാ റെക്കോര്‍ഡുകളുടെ പരിശോധനയില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കും. വ്യോമ സേനയുടെ ടിഎസിഡിഎ കേന്ദ്രത്തിലെ പരിശീലന വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യുദ്ധതന്ത്ര പരിശീലനത്തിന് എത്തുന്ന കേന്ദ്രമാണിത്.

മധ്യപ്രദേശിലെ മൊറേനയില്‍ പരിശീലനത്തിനിടെ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നത്. കൂട്ടിയിടിച്ചാണ് അപകടമെന്നാണ് അധികൃതരുടെ നിഗമനം. അപകടത്തില്‍ പൈലറ്റ് മരിച്ചു. അപകടത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങി. അപകടകാരണം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണോ എന്നതാണ് പ്രധാനമായി അന്വേഷിക്കുന്നത്. അപകടത്തില്‍ രണ്ട് വിമാനങ്ങളും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലുമായാണ് വിമാനങ്ങള്‍ തകര്‍ന്നുവീണത്.

കഴിഞ്ഞ ദിവസം പുലര്‍ച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ സുഖോയ്30, മിറാഷ് 2000 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സുഖോയ് വിമാനത്തില്‍ രണ്ട് പൈലറ്റുമാരും മിറാഷില്‍ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോറേനയില്‍ വീണ വിമാനത്തിലൊന്ന് പൂര്‍ണ്ണമായി കത്തി നശിച്ചെന്നും അധികൃതര്‍ പറഞ്ഞു.

Other News in this category



4malayalees Recommends