ആ ചിത്രമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്, അതില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നും ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി നിന്നേനെ: വിനായകന്‍

ആ ചിത്രമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്, അതില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നും ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി നിന്നേനെ: വിനായകന്‍
കമ്മട്ടിപ്പാടം എന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തില്‍ എക്കാലത്തുമുണ്ടാവും. കൃഷ്ണനെയും ഗംഗയെയും ബാലന്‍ ചേട്ടനെയും മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. രാജീവ് രവി സംവിധാനം ചെയ്ത 'കമ്മട്ടിപാടം' എന്ന ചിത്രമില്ലായിരുന്നെങ്കില്‍ താന്‍ ഇന്നും ഒരു ജൂനിയര്‍ ആര്‍ടിസ്റ്റായി നിന്നു പോയേനെ എന്ന് പറഞ്ഞിരിക്കുകയാണ് വിനായകന്‍.

'രാജീവിന്റെ കമ്മട്ടിപ്പാടം ഇല്ലായിരുന്നെങ്കില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നില്‍ക്കേണ്ടി വന്നേനെ. കമ്മട്ടിപ്പാടം കൊണ്ടാണ് എല്ലാം സെറ്റായത്. അതിന് മുന്‍പും ഹിറ്റായ സിനിമകളുണ്ടായിരുന്നു. എന്നാല്‍ ഒരു പറ്റം സിനിമാകാര്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. എന്നാല്‍ കമ്മട്ടിപ്പാടത്തോട് കൂടി എന്നെ മാറ്റിനിര്‍ത്താന്‍ പറ്റാതെയായി' വിനായകന്‍ പറഞ്ഞു.

ഇന്‍ഡസ്ട്രിയില്‍ എഴുതിവെക്കാത്ത ചില നിയമങ്ങളുണ്ട്. തനിക്കൊരു കസേര കിട്ടാന്‍ 20 വര്‍ഷമെടുത്തു. അതൊക്കെ പിന്നീടാണ് താന്‍ ചിന്തിച്ചതെന്നും വിനായകന്‍ പറഞ്ഞു.

എന്നാല്‍ സിനിമ ഇഷ്ടമായത് കൊണ്ട് അങ്ങനെയൊരു വിഷമം ഉണ്ടായില്ലെന്നും . സെറ്റിലെ പ്രൊഡക്ഷന്‍ പിള്ളേരുടെ സപ്പോര്‍ട്ട് എപ്പോഴുമുണ്ടായിരുന്നെന്നും മനസ് താഴുമ്പോള്‍ അവര്‍ വന്ന് സഹായിക്കുകയും ചായയൊക്കെ ഇട്ട് തരുമെന്നും വിനായകന്‍ കൂട്ടിചേര്‍ത്തു.

Other News in this category



4malayalees Recommends