ഇടുക്കി ,നരകകാനത്തെ കുഞ്ഞുകുട്ടിച്ചേട്ടന്‍ കുടിയേറ്റത്തിന്റെ ജീവിക്കുന്ന ചരിത്ര സാഗരമാണ് ; 95 വയസിലും പാട്ടുപാടും

ഇടുക്കി ,നരകകാനത്തെ കുഞ്ഞുകുട്ടിച്ചേട്ടന്‍ കുടിയേറ്റത്തിന്റെ ജീവിക്കുന്ന ചരിത്ര സാഗരമാണ് ; 95 വയസിലും പാട്ടുപാടും
കഴിഞ്ഞ ദിവസം നാട്ടില്‍ പോയപ്പോള്‍ നരകകാനത്തെ അളിയന്‍ തോമസ്‌കുട്ടിയുടെ വീട്ടിനു മുന്‍പില്‍ ഇരിക്കുമ്പോള്‍ വഴിയേ നടന്നുപോകുന്ന സന്തോഷവാനായ ഒരു ഒരു വൃദ്ധനെ പരിചയപ്പെടാന്‍ ഇടയായി ,അദ്ദേഹ0 അനുഭങ്ങളുടെ ഭണ്ഡാരം തുറന്നുവച്ചപ്പോള്‍ ഞാന്‍ ശ്രദ്ധയോടെ കേട്ടിരുന്നു ഇടുക്കിയുടെ കുടിയേറ്റത്തിന്റെയും കടുത്ത ജീവിത യാഥനകളുടെയും അതിജീവനത്തിന്റെയും അംഗര്‍ഗ്ഗളമായ നിര്‍ഗമനമാണ് അദ്ദേഹത്തിന്റെ വായിലൂടെ പുറത്തേക്കു വന്നത് .

95 വയസു പിന്നിടുന്ന തോമസ് പീടികയില്‍ എന്ന കുഞ്ഞുകുട്ടിച്ചേട്ടന്‍ ഇടുക്കി നരകകാനത്തെ ആദ്യ കുടിയേറ്റക്കാരനാണ്. 1958 നരകകാനത്തു കുഞ്ഞുകുട്ടിച്ചേട്ടനും നാലുപേരടങ്ങുന്ന സംഘവും എത്തുമ്പോള്‍ അവിടെ നിറയെ ആനകളും ഇടതൂര്‍ന്ന വനവും മാത്രമായിരുന്നു ,അവര്‍ ഏകദേശം 200 ഏക്കറോളം സ്ഥലം വെട്ടിയെടുത്തു അന്നത്തെ കുടിയേറ്റത്തിന്റെ അതിരുകള്‍ എന്നുപറയുന്നത് വെട്ടിയെടുക്കുന്ന സ്ഥലത്തിന്റെ ചുറ്റും നില്‍ക്കുന്ന മരങ്ങളുടെ തൊലി ചെത്തുക അതിനുള്ളിലില്‍ വരുന്ന സ്ഥലം വെട്ടിയെടുക്കുന്ന ആളിന്റെ ഉടമസ്ഥതിയിലാണ് എന്നതായിരുന്നു .ഇവര്‍ വെട്ടിയെടുത്ത സ്ഥലത്തു കൃഷി ഇറക്കിയെങ്കിലും ആനകള്‍ അതെല്ലാം നശിപ്പിച്ചു തുടര്‍ന്ന് മൂന്നു വര്‍ഷം കൃഷി നടത്തിയെങ്കിലും വിളവെടുക്കാന്‍ കാട്ടു മൃഗങ്ങള്‍ സമ്മതിച്ചില്ല .പിന്നീട് സ്ഥലം പുറകെ വന്ന കുടിയേറ്റക്കാര്‍ക്ക് പണം മേടിച്ചും വെറുതെയും നല്‍കി

അതിനെ തുടര്‍ന്ന് കൂടുതല്‍ ആള്‍പാര്‍പ്പ് ഉണ്ടായപ്പോള്‍ കൃഷി നശിപ്പിക്കാതെ മൃഗങ്ങളെ ഓടിക്കാന്‍ കഴിഞ്ഞു .

ആ കാലത്തേ ജീവിതം വളരെ കഷ്ടപ്പാടായിരുന്നു കൈയില്‍ ഒരു പൈസപോലും ഇല്ല എന്തെങ്കിലും സാധനം വേണമെങ്കില്‍ നാട്ടില്‍ പോയി തലച്ചുമടായി കാട്ടില്‍കൂടി വേണം കൊണ്ടുവരാന്‍ ,അന്ന് പണംലഭിക്കുന്നതിനു വേണ്ടി വണ്ടിപ്പെരിയാര്‍ ,വള്ളിക്കടവ് എന്നിവിടങ്ങളില്‍ ഒരാഴ്ച യൂക്കാലിപ്‌സ് തടിവെട്ടാന്‍ പോകും അതില്‍നിന്നും ലഭിക്കുന്ന കൂലികൊണ്ടു കട്ടപ്പനയില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ വാങ്ങി തിരിച്ചു നടന്നു വന്നു ഒരാഴ്ച പറമ്പില്‍ പണിചെയ്യും അങ്ങനെയാണ് കൃഷി വളര്‍ത്തിയെടുത്തത് ,ആ കാലത്തു പണി ആരംഭിച്ച ഇടുക്കി ചെറുതോണി റോഡ് പണിക്കും കുഞ്ഞുകുട്ടി ചേട്ടന്‍ പങ്കെടുത്തിട്ടുണ്ട് ..നാരകക്കാനം പള്ളി സ്ഥാപിക്കുന്നതിനും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളിലും കുഞ്ഞുകുട്ടിച്ചേട്ടന്‍ സജീവിവമായിരുന്നു

അറക്കുളം മൈലാടിയിലാണ് കുഞ്ഞുകുട്ടി ചേട്ടന്റെ വീട് .കാഞ്ഞാര്‍ സെയിന്റ് തോമസ് സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തി വീട്ടില്‍ ഉണ്ടായിരുന്ന 70 സെന്റ് സ്ഥലത്തു പണിയെടുക്കുകായായിരുന്നു 19 മത്തെ വയസില്‍ വിവാഹിതനായി പത്തുമക്കളുടെ പിതാവാണ് .ഇദ്ദേഹം 1973 ലാണ് കുടുംബത്തെ അറക്കുളത്തുനിന്നും നരകകാനത്തേക്കു പറിച്ചു നട്ടത്.

അറക്കുളത്തു നിന്നും 1957 ല്‍ നടന്ന വിമോചന സമരത്തില്‍ പങ്കെടുക്കാന്‍ തൊടുപുഴയില്‍ നടന്നു പോയതും താലൂക്ക് ഓഫീസില്‍ പിക്കറ്റ് ചെയ്തതും അവിടെവച്ചു സമര നേതാക്കളായ പി ടി ചാക്കോയേയും ,മന്നത്തു പാല്‍മനാഭനെയും ,കെ എം ജോര്‍ജ് ,മത്തായി മാഞ്ഞൂരാന്‍ എന്നിവരെകണ്ടതും കുഞ്ഞുകുട്ടിച്ചേട്ടന്‍ ഓര്‍ത്തെടുത്തു .

95 വയസിലും ആരോഗ്യ0 സംരക്ഷിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എന്നും രാവിലെ ചായക്കടയില്‍ നടന്നുപോകും അവിടെ ആളുകളുമായി സംസാരിക്കും തിരിച്ചു വരുമ്പോള്‍ വഴിയില്‍ കാണുന്ന പച്ചമരുന്നും കറിവയ്ക്കാന്‍ കഴിയുന്ന മരക്കറികളുമായി തിരിച്ചുവന്നു അതൊക്കെ പാകപ്പെടുത്തി കഴിക്കും പിന്നെ ഈ പ്രായത്തിലും പാട്ടുപാടും ഇതൊക്കെയാണ് ജീവിത രീതി.

എപ്പോള്‍ നോക്കിയാലും സന്തോഷമാവാനായി കാണുന്ന കുഞ്ഞുകുട്ടിച്ചേട്ടന്റെ ഒരു ദുഃഖം വൈദികയായിരുന്ന ഒരു മകന്‍ ക്യന്‍സര്‍ മൂലം മരിച്ചുപോയി എന്നതാണ് ബാക്കി 9 മക്കളും സുഖമായി ജീവിക്കുന്നു ഇപ്പോള്‍ സാമ്പത്തികമായി ഒരു വിധം നല്ലനിലയിലാണ് ജീവിതം എന്നാണ് അദ്ദേഹം പറഞ്ഞത് എന്താണെകിലും കുഞ്ഞുകുട്ടി ചേട്ടനോട് സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല .

ടോം ജോസ് തടിയംപാട്



Other News in this category



4malayalees Recommends