തന്റെ പേഴ്‌സില്‍ നിന്ന് പണം മോഷ്ടിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി സത്യം ചെയ്യിച്ച അധ്യാപികയ്ക്ക് സ്ഥലം മാറ്റം

തന്റെ പേഴ്‌സില്‍ നിന്ന് പണം മോഷ്ടിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി സത്യം ചെയ്യിച്ച അധ്യാപികയ്ക്ക് സ്ഥലം മാറ്റം
തന്റെ പേഴ്‌സില്‍ നിന്ന് പണം മോഷ്ടിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി സത്യം ചെയ്യിച്ച അധ്യാപികയ്ക്ക് കുരുക്ക്. തന്റെ പേഴ്‌സില്‍ നിന്ന് 35 രൂപ മോഷ്ടിച്ചിട്ടില്ലെന്ന് ദൈവനാമത്തില്‍ സത്യം ചെയ്യുന്നതിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മുഴുവന്‍ അടുത്തുള്ള ക്ഷേത്രത്തിലേക്ക് ടീച്ചര്‍ കൊണ്ടു പോയെന്നാണ് ആരോപണം. ബീഹാറിലാണ് സംഭവം. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബങ്ക ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളില്‍ നിയമിച്ച ഒരു വനിതാ അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച സ്ഥലം മാറ്റി.

അധ്യാപികയുടെ പെരുമാറ്റത്തില്‍ ഗ്രാമവാസികള്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും സ്‌കൂള്‍ പരിസരത്ത് പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടിയെടുത്തത്. ബുധനാഴ്ച രാജൗണ്‍ ബ്ലോക്കിലെ അസ്മാനിചക് ഗ്രാമത്തിലെ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയോട് സ്‌കൂള്‍ അധ്യാപിക നീതു കുമാരി തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ടീച്ചര്‍ പേഴ്‌സ് പരിശോധിച്ചപ്പോള്‍ 35 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി.

വിദ്യാര്‍ത്ഥികളോട് പണം നഷ്ടപ്പെട്ട കാര്യം ചോദിച്ചപ്പോള്‍ എടുത്തിട്ടില്ലെന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് അധ്യാപിക എല്ലാ കുട്ടികളെയും അടുത്തുള്ള ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ദൈവനാമത്തില്‍ സത്യം ചെയ്യിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആകെ 122 വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നു. ഡ്യൂട്ടിയിലെ നീതു കുമാരി മാത്രമാണ് ഉണ്ടായിരുന്നത്. സ്‌കൂളില്‍ ആകെ രണ്ട് അധ്യാപകര്‍ മാത്രമാണുള്ളത്. അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഗ്രാമവാസികളും കുട്ടികളുടെ രക്ഷിതാക്കളും വ്യാഴാഴ്ച ആവശ്യപ്പെട്ടു. ഇതോടെയാണ് അധികൃതര്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്.

Other News in this category



4malayalees Recommends