വാശി ഉപേക്ഷിച്ച് ഇന്ത്യയുമായി സംസാരിക്കണം ; തിരിച്ചടിക്ക് പിന്നാലെ ഉപദേശവുമായി മാലദ്വീപ് മുന്‍ പ്രസിഡന്റ് ; ഇന്ത്യയെ തഴഞ്ഞ് ചൈനയോട് ബന്ധം സ്ഥാപിച്ച മുഹമ്മദ് മുയിസിന് നാണക്കേടായി നിലപാട് മാറ്റം

വാശി ഉപേക്ഷിച്ച് ഇന്ത്യയുമായി സംസാരിക്കണം ; തിരിച്ചടിക്ക് പിന്നാലെ ഉപദേശവുമായി മാലദ്വീപ് മുന്‍ പ്രസിഡന്റ് ; ഇന്ത്യയെ തഴഞ്ഞ് ചൈനയോട് ബന്ധം സ്ഥാപിച്ച മുഹമ്മദ് മുയിസിന് നാണക്കേടായി നിലപാട് മാറ്റം
വാശി ഉപേക്ഷിച്ച് ഇന്ത്യയുമായി സംസാരിക്കണമെന്ന് മാലദ്വീപ് മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. എങ്കില്‍ മാത്രമേ സാമ്പത്തിക വെല്ലുവിളി നേരിടാന്‍ സാധിക്കുകയുള്ളൂ എന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് മുന്‍ പ്രസിഡന്റ് പറഞ്ഞു. കടം വീട്ടുന്നതിന് മാലദ്വീപിന് കുറച്ച് സാവകാശം നല്‍കണമെന്ന് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 45 കാരനായ മുയിസു 62 കാരനായ സോലിഹിനെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്.

മാലദ്വീപിന്റെ സാമ്പത്തിക വെല്ലുവിളികള്‍ക്ക് ഇന്ത്യ ഉത്തരവാദിയല്ലെന്ന് സോലിഹ് വ്യക്തമാക്കി. ബില്യണ്‍ മാലദ്വീപ് റുഫിയയുടെ കടമാണ് മാലദ്വീപ് ഇന്ത്യയ്ക്ക് തന്നു വീട്ടാനുള്ളത്. 25 വര്‍ഷമാണ് കടം വീട്ടാനുള്ള സമയപരിധി.

'നമ്മുടെ അയല്‍ക്കാര്‍ നമ്മെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിന് നമ്മള്‍ പിടിവാശി അവസാനിപ്പിച്ച് അവരുമായി സംസാരിക്കേണ്ടിവരും. പക്ഷേ മുയിസു വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല' സോലിഹ് പറഞ്ഞു.

സര്‍ക്കാര്‍ പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്നും എംഡിപി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ പുനരാരംഭിക്കുകയാണെന്നും സോലിഹ് പറഞ്ഞു. നുണകള്‍ മറയ്ക്കാനാണ് മന്ത്രിമാര്‍ ഇപ്പോള്‍ കള്ളം പറയുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അതിനുശേഷവും ഇന്ത്യയെ മുയിസു വിമര്‍ശിച്ചിരുന്നു. നവംബറില്‍ അദ്ദേഹം അധികാരമേറ്റതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നുവെന്നും സോലിഹ് പറഞ്ഞു.

മാലദ്വീപിലെ മാനുഷിക, മെഡിക്കല്‍ ഒഴിപ്പിക്കലിനായി ഉപയോഗിക്കുന്ന മൂന്ന് ഏവിയേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുന്ന 88 ഇന്ത്യന്‍ സൈനികരെ മെയ് 10 നകം പൂര്‍ണമായി പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു. 26 ഇന്ത്യന്‍ സൈനികരുടെ ആദ്യ ബാച്ച് ഇതിനകം ദ്വീപ് വിട്ടു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പിരിമുറുക്കം സൃഷ്ടിക്കുന്ന തരത്തില്‍ ഒരു നടപടിയും താന്‍ സ്വീകരിച്ചിട്ടില്ലെന്ന് മുയിസു അവകാശപ്പെട്ടിരുന്നു.

അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യയോടുള്ള എതിര്‍പ്പ് ശക്തമാക്കുകയും ചൈനയോട് അടുക്കുകയും ചെയ്ത മുഹമ്മദ് മുയിസു കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു. ദ്വീപുരാഷ്ട്രത്തിനുള്ള കടാശ്വാസം തുടരണമെന്ന് അഭ്യര്‍ത്ഥിച്ച മുയിസു മാലദ്വീപ് ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായിത്തുടരുമെന്നും വ്യക്തമാക്കിയിരുന്നു. 2023 വരെ 40.9 കോടി ഡോളറിന്റെ (3424.04 കോടി രൂപ) കടബാധ്യതയാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്. ഇതിലാണ് ആശ്വാസം തേടിയിരിക്കുന്നതെന്നും മുയിസു അറിയിച്ചിരുന്നു. പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുയിസു പുതിയ നിലപാട് വ്യക്തമാക്കിയത്.

Other News in this category



4malayalees Recommends