അമ്മയുടെ ഫോണിലൂടെ രണ്ടു വയസുകാരന്‍ ഓര്‍ഡര്‍ ചെയ്തത് 1.40 ലക്ഷത്തിന്റെ ഫര്‍ണീച്ചറുകള്‍ ; ഞെട്ടി കുടുംബം

അമ്മയുടെ ഫോണിലൂടെ രണ്ടു വയസുകാരന്‍ ഓര്‍ഡര്‍ ചെയ്തത് 1.40 ലക്ഷത്തിന്റെ ഫര്‍ണീച്ചറുകള്‍ ; ഞെട്ടി കുടുംബം
പാസ് വേര്‍ഡ് ഇല്ലാത്ത ഫോണുകള്‍ എത്ര അപകടകരമാണെന്ന് വ്യക്തമാക്കുകയാണ് ന്യൂജഴ്‌സിയിലെ ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറും ഭാര്യ മധു കുമാറും.

ഇരുവരും മക്കള്‍ക്കൊപ്പം ഈയിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഒരു ദിവസം ഓണ്‍ലൈന്‍ ഡെലിവറിയായി ചില പെട്ടികള്‍ വീട്ടിലെത്തി. അധികം വൈകാതെ കുറേയധികം പെട്ടികളും പുതിയ വീട്ടിലെത്തി. പെട്ടി തുറന്നപ്പോള്‍ കണ്ടത് ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും. വിലാസം മാറിയതാണോയെന്ന് പരിശോധിച്ചെങ്കിലും അബദ്ധം പിണഞ്ഞത് ഓണ്‍ലൈന്‍ കമ്പനിക്കല്ലെന്ന് മനസിലായി.

മാധു ആദ്യം വിളിച്ചത് ഭര്‍ത്താവിനെയാണ്, സര്‍പ്രൈസ് ആണോയെന്നായിരുന്നു ആദ്യ സംശയം. അല്ലെന്ന് പ്രമോദ് അമ്പരപ്പോടെ മറുപടി പറഞ്ഞു. വീട്ടിലെ മുതിര്‍ന്ന കുട്ടികള്‍ ഒപ്പിച്ച പണിയാണെന്നായിരുന്നു പിന്നീടോള്ള സംശയം. എന്നാല്‍ അതുമല്ല.ഇതിനിടെ വീട്ടിലെ ബഹളമൊക്കെ ശ്രദ്ധിച്ച് ഒരാള്‍ ശാന്തനായി ഇരിക്കുന്നുണ്ടായിരുന്നു. രണ്ടു വയസുകാരനായ ഇളയ മകന്‍ അയാംഷ്. അമ്മയുടെ ഫോണില്‍ ഇടയ്ക്കിടെ കളിക്കുന്ന സ്വഭാവം അയാംഷിനുമുണ്ട്. ഈ സാധനങ്ങളെല്ലാം അയാംഷാണ് ഓര്‍ഡര്‍ ചെയ്തതെന്ന് മനസിലാക്കിയതോടെ തങ്ങള്‍ക്ക് ചിരിയാണ് വന്നതെന്നും മാധു പറഞ്ഞു. ഇനിമുതല്‍ ഫോണുകളില്‍ നിര്‍ബന്ധമായും പാസ്വേഡ് ലോക്കുകള്‍ ഉപയോഗിക്കുമെന്നും മാധു പിന്നീട് പ്രതികരിച്ചു.

പല ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലും നാം ബാങ്ക് വിവരങ്ങള്‍ നല്‍കിയിട്ടുണ്ടാവും. ചിലപ്പോള്‍ രണ്ട് ക്ലിക്കുകളില്‍ ലക്ഷങ്ങള്‍ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെടുകയും ചെയ്യും.ഇനിയൊരു അബദ്ധം പറ്റില്ലെന്നാണ് കുടുംബം പറയുന്നത്.

Other News in this category



4malayalees Recommends