മണിക്കൂറുകളോളം ബെല്‍റ്റു കൊണ്ട് അടിച്ചു; അഞ്ചുവയസുകാരിക്ക് ദാരുണ മരണം ; അമ്മയ്ക്ക് 40 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി

മണിക്കൂറുകളോളം ബെല്‍റ്റു കൊണ്ട് അടിച്ചു; അഞ്ചുവയസുകാരിക്ക് ദാരുണ മരണം ; അമ്മയ്ക്ക് 40 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി
അഞ്ചു വയസുകാരിയെ ബെല്‍റ്റു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിന് 40 വര്‍ഷം തടവു ശിക്ഷ വിധിച്ചു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കിം ഓഗ് ഫെബ്രുവരി 17 വ്യാഴാഴ്ചയാണു ശിക്ഷാ വിധിച്ചത്. 2019 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ആന്‍ഡ്രിയ വെബ് (40) പൊലിസിനെ വിളിച്ചു തന്റെ മകള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നു താഴെ വീണു മരിച്ചുവെന്നാണ് അറിയിച്ചത്.

എന്നാല്‍ പോലീസ് എത്തി കുട്ടിയുടെ ശരീരം പരിശോധിച്ചപ്പോള്‍ ശരീരം മുഴുവന്‍ അടികൊണ്ടിട്ടുള്ള ആഴത്തിലുള്ള പാടുകള്‍ കണ്ടെത്തി. സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആന്‍ഡ്രിയ തന്റെ ക്രൂരത വെളിപ്പെടുത്തിയത്.

കുട്ടിയെ തുടര്‍ച്ചയായി ബെല്‍റ്റ് ഉപയോഗിച്ചു അടിച്ച് ചുമരിനോടു ചേര്‍ത്തു മണിക്കൂറുകളോളം ഇരുത്തുകയും അവിടെ നിന്ന് അനങ്ങിയാല്‍ വീണ്ടും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്ന് ഇവര്‍ മൊഴി നല്‍കി.

കുട്ടി മരിച്ചതിനാല്‍ അറസ്റ്റ് ചെയ്യുമെന്നു പേടിച്ചാണു സത്യം മൂടിവെച്ചതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ ആന്‍ഡ്രിയായുടെ ആണ്‍സുഹൃത്തും ഇതില്‍ പ്രതിയായി ചേര്‍ക്കപ്പെട്ടിരുന്നു. ഇത് ഒരു ദിവസം കൊണ്ടല്ല ദീര്‍ഘനാള്‍ ഇങ്ങനെ പീഡിപ്പിച്ചതായി ഇരുവരും സമ്മതിച്ചു. ചെറിയ കുട്ടികള്‍ ഏറ്റവും കൂടുതല്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറാന്‍ മാതാപിതാക്കള്‍ക്ക് എങ്ങനെ കഴിയുമെന്നും വിധി പ്രഖ്യാപിച്ച ജഡ്ജി ചോദിച്ചു. ഇപ്പോള്‍ ഇവര്‍ക്ക് നല്‍കിയ ശിക്ഷ മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും ജഡ്ജി വിധി പ്രസ്താവിച്ച് പറഞ്ഞു.

Other News in this category



4malayalees Recommends