കുഞ്ഞിന്റെ പാലുകുടി മാറും മുമ്പേ അവള്‍ ഗള്‍ഫില്‍ പോയി, പോകണ്ടാന്ന് പട്ടി പറയും പോലെ ഞാന്‍ പറഞ്ഞിട്ടും കേട്ടില്ല ; അമ്മയുടെ കാമുകന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സജീഷ്

കുഞ്ഞിന്റെ പാലുകുടി മാറും മുമ്പേ അവള്‍ ഗള്‍ഫില്‍ പോയി, പോകണ്ടാന്ന് പട്ടി പറയും പോലെ ഞാന്‍ പറഞ്ഞിട്ടും കേട്ടില്ല ; അമ്മയുടെ കാമുകന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സജീഷ്
അമ്മയുടെ കാമുകന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍, ഭാര്യയെ കുറ്റപ്പെടുത്തി കുട്ടിയുടെ അച്ഛന്‍ സജീഷ്. തന്റെ ഭാര്യയോട് ഇപ്പോള്‍ ഗള്‍ഫിലേക്ക് പോകേണ്ടെന്ന് പറഞ്ഞതാണെന്നും എന്നാല്‍, താന്‍ പറഞ്ഞത് ഭാര്യ കേട്ടില്ലെന്നും സജീഷ് പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ, അമ്മയുടെ കാമുകനെ കുറിച്ച് ഇത്രയും കാലം നല്ലത് മാത്രമാണ് കേട്ടിരുന്നതെന്ന് പറയുന്ന സജീഷ്, കുഞ്ഞിന്റെ മരണത്തില്‍ തന്റെ ഭാര്യയെ ആണ് കുറ്റപ്പെടുത്തുന്നത്.

'എന്റെ കൊച്ചിന്റെ പാല് കുടി മാറുന്നേന് മുന്‍പാ അവള് ഗള്‍ഫില്‍ പോയത്, പോകണ്ടാ പോകണ്ടാന്ന് പട്ടി പറയുന്ന പോലെ ഞാന്‍ പറഞ്ഞതാ…. കാല് പിടിച്ച് പറഞ്ഞിട്ടും അവള് കേട്ടില്ല, പിന്നെ കാര്യം അറിയാതെ എന്നെ തല്ലിയവന്മാരെയൊന്നും മറക്കില്ല, ഓര്‍ത്തോ', സജീഷ് പറഞ്ഞു.

ഭാര്യയുടെ വീട്ടിലെത്തിയ സജീഷിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ഇയാള്‍ ഭാര്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. കുഞ്ഞിന്റെ കൊലപാതകത്തില്‍ സജീവിന് പങ്കുണ്ടെന്ന ഭാര്യയുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു നാട്ടുകാര്‍ സജീഷിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചവരെ മറക്കില്ലെന്നും തന്റെ അമ്മയെ വിവാഹം ചെയ്ത ആളാണ് ബിനോയ് എന്നും സജീഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പള്ളുരുത്തി സ്വദേശിയായ ബിനോയ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സജീഷിന്റെ മാതാവിന്റെ ആണ്‍സുഹൃത്ത് ആണ് ഇയാള്‍. കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീര്‍ക്കാനാണ് ഒന്നരവയസ്സുകാരി നോറ മരിയയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ജോണ്‍ ബിനോയി ഡിക്രൂസ് വെളിപ്പെടുത്തി. സിപ്‌സി പുറത്തുപോയിരുന്ന സമയത്ത് വൈരാഗ്യം തീര്‍ക്കാന്‍ കുട്ടിയെ ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ തല കുനിച്ച് നിര്‍ത്തി പിടിച്ച് പൈപ്പിന്റെ ടാപ്പ് തുറന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വളരെ ലാഘവത്തോടെയായിരുന്നു ബിനോയ് കൊലപാതകത്തെ കുറിച്ച് പോലീസിനോട് വെളിപ്പെടുത്തിയത്.





Other News in this category



4malayalees Recommends