മോശം പടമായത് കൊണ്ട് തന്നെയാണ് ഇറങ്ങിപ്പോയത്, ആ യൂട്യൂബര്‍ എന്റെ വീഡിയോ ചെയ്ത് കാശാക്കിയിട്ടുള്ള ആളാണ്, ഇനി ആറാട്ടണ്ണന്‍ ഇല്ല: സന്തോഷ് വര്‍ക്കി

മോശം പടമായത് കൊണ്ട് തന്നെയാണ് ഇറങ്ങിപ്പോയത്, ആ യൂട്യൂബര്‍ എന്റെ വീഡിയോ ചെയ്ത് കാശാക്കിയിട്ടുള്ള ആളാണ്, ഇനി ആറാട്ടണ്ണന്‍ ഇല്ല: സന്തോഷ് വര്‍ക്കി
സിനിമ മോശമായത് കൊണ്ട് തന്നെയാണ് മോശം റിവ്യൂ നല്‍കിയതെന്ന് ആറാട്ടണ്ണന്‍ സന്തോഷ് വര്‍ക്കി. 'വിത്തിന്‍ സെക്കന്‍ഡ്‌സ്' എന്ന സിനിമയ്ക്ക് മോശം റിവ്യൂ പറഞ്ഞതിനെ തുടര്‍ന്ന് സന്തോഷ് വര്‍ക്കിയെ ഒരു കൂട്ടം പ്രേക്ഷകര്‍ ആക്രമിച്ചിരുന്നു. കൊച്ചി വനിത വിനീത തിയേറ്ററില്‍ വച്ചാണ് വര്‍ക്കിയെ കയ്യേറ്റം ചെയ്തത്.

35 മിനിറ്റാണ് താന്‍ സിനിമ കണ്ടത്. ഇഷ്ടപ്പെടാത്തതു കൊണ്ട് ഇറങ്ങിപ്പോയതാണ്, എന്നാല്‍ അബൂബക്കര്‍ എന്ന യൂട്യൂബര്‍ തന്നെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് റിവ്യൂ പറയിപ്പിച്ചതാണ്. ഇനി ഒരു സിനിമയുടെയും റിവ്യൂ പറയില്ല എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

തിയേറ്ററില്‍ നിന്നിറങ്ങി ഞാന്‍ നടന്നു പോവുകയായിരുന്നു. എന്നെ അങ്ങോട്ടു വിളിച്ചുവരുത്തി ചെയ്യിപ്പിച്ചതാണ്. ഇതിനു മുമ്പും എന്റെ പല വീഡിയോയും ചെയ്ത് കാശാക്കിയിട്ടുള്ള ആളാണ് അബൂബക്കര്‍. പടം ഞാന്‍ അരമണിക്കൂര്‍ കണ്ടു. ഇഷ്ടപ്പെടാത്തത് കൊണ്ട് ഇറങ്ങിപ്പോയി. പക്ഷേ എന്നെ വിളിച്ചിവരുത്തി നെഗറ്റിവ് റിവ്യൂ പറയിപ്പിച്ചതാണ്.

അയാളോട് നോ പറയാന്‍ പറ്റിയില്ല. ഇത് കൊടുത്താല്‍ ശരിയാകില്ല, പ്രശ്‌നമാകും എന്ന് പറഞ്ഞതാണ്. ഇത് ഫുള്‍ റിവ്യൂ, അല്ല വെറും മുപ്പത് മിനിറ്റിന്റെ റിവ്യൂ ആണെന്ന് പറഞ്ഞതുമാണ്. അതുവരെ കണ്ടതില്‍ വച്ച് പടം മോശമാണെന്ന് ഞാന്‍ പറഞ്ഞു. അഞ്ചാറ് പേര്‍ എന്നെ തല്ലാന്‍ വന്നു. ഫാന്‍സിന്റെ ആളുകളും ടൂള്‍സ് വച്ച് തല്ലാന്‍ വന്നു.

പരാതി കൊടുക്കുന്നില്ല. എന്നെ തല്ലാന്‍ വന്ന സമയത്ത് പോലും യൂട്യൂബേഴ്‌സ് വീഡിയോ എടുത്തുകൊണ്ട് നില്‍ക്കുകയായിരുന്നു. ശരിക്കും എന്നെ തല്ലി. മതിയായി ജീവിതം. സിനിമ മോശം തന്നെയായിരുന്നു. 35 മിനിറ്റ് വളരെ മോശമായിരുന്നു. ജീവിതത്തില്‍ നോ പറയാത്തതുകൊണ്ടാണ് ആറാട്ടണ്ണന്‍ എന്ന പേര് വന്നത്.

ഇനിയും സിനിമ കാണും, പക്ഷേ റിവ്യൂ കൊടുക്കില്ല. എന്റെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു. ഇനി എന്നെ ട്രോളാന്‍ ഞാന്‍ ആരുടെ മുന്നിലും നിന്നു കൊടുക്കില്ല. ഞാന്‍ വൈറലായപ്പോള്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. ഇനി ആറാട്ടണ്ണനില്ല. എന്റെ യൂട്യൂബ് ചാനലും വില്‍ക്കാന്‍ പോകുകയാണ് എന്നാണ് സന്തോഷ് വര്‍ക്കി പ്രതികരിക്കുന്നത്.



Other News in this category



4malayalees Recommends