സുഹൃത്തിന്റെ ' ചതി' ; 20 വയസുകാരനെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണാക്കി, വിവാഹം കഴിക്കണമെന്ന് ആവശ്യം

സുഹൃത്തിന്റെ ' ചതി' ; 20 വയസുകാരനെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണാക്കി, വിവാഹം കഴിക്കണമെന്ന് ആവശ്യം
സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത് മാത്രമേ 20 വയസുകാരന്‍ മുജാഹിദിന് ഓര്‍മ്മയുള്ളൂ. പിന്നീട് കണ്ണുതുറന്നപ്പോള്‍ തന്റെ ജനനേന്ദ്രിയം നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് അയാള്‍ അറിഞ്ഞത്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. തന്റെ സമ്മതമില്ലാതെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതെന്നാണ് മുജാഫിദ് പറയുന്നത്. പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് പ്രദേശവാസിയായ ഓം പ്രകാശ് എന്ന ആള്‍ മുജാഹിദിന്റെ ശസ്ത്രക്രിയ നടത്തിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് മുസഫര്‍ നഗറില്‍ ഉയരുന്നത്.

യുപിയിലെ ബംഗ്!രാജ്പു!ര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അസുഖബാധിതനാണെന്ന് നുണപറഞ്ഞാണ് ഓം പ്രകാശ് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓം പ്രകാശിന് ഡോക്ടറെ കാണാന്‍ വേണ്ടി കൂടെ പോകുകയായിരുന്നു. അവിടെ വച്ച് ആശുപത്രി അധികൃത!ര്‍ അനസ്‌തേഷ്യ നല്‍കി തന്നെ ബോധരഹിതനാക്കി ലിം?ഗമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. ബോധം വന്നപ്പോള്‍ താന്‍ ഇനി മുതല്‍ ആണല്ല, പെണ്ണാണെന്ന് പറഞ്ഞെന്നും മുജാഹിദ് വ്യക്തമാക്കി.

താന്‍ ഇനി മുതല്‍ ഓംപ്രകാശിനൊപ്പം ജീവിക്കണമെന്നാണ് അയാള്‍ പറയുന്നത്. കുടുംബത്തിലെ ആരും ഇനി തന്നെ സ്വീകരിക്കില്ല. കൂടെ ജീവിച്ചില്ലെങ്കില്‍ പിതാവിനെ വെടിവെച്ച് കൊല്ലുമെന്നും കുടുംബ സ്വത്ത് കൈക്കലാക്കുമെന്നും ഓം പ്രകാശ് ഭീഷണിപ്പെടുത്തി. 'ഞാന്‍ നിന്നെ പുരുഷനില്‍ നിന്ന് സ്ത്രീയാക്കി. ഇനി എന്റെ കൂടെ ജീവിക്കണം. ഒരു അഭിഭാഷകനെ കണ്ട് കോര്‍ട്ട് മാരേജിനുള്ള കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇല്ലെങ്കില്‍ നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള ഭൂമി കൈക്കലാക്കി അത് വിറ്റ് ലക്‌നൗവിലേക്ക് പോകും'; ഇങ്ങനെയാണ് ഓം പ്രകാശ് ഭീഷണിപ്പെടുത്തിയതെന്നാണ് മുജാഹിദ് പറയുന്നത്.

ഓം പ്രകാശിനെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിലേക്ക് ബികെയു (ഭാരതീയ കിസാന്‍ യൂണിയന്‍) പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് അവയവക്കടത്ത് നടക്കുന്നുണ്ടെന്നാണ് ഇതിന് പിന്നാലെ ഉയ!ര്‍ന്ന ആരോപണം. ആളുകളുടെ സമ്മതമില്ലാതെ അവയങ്ങള്‍ എടുത്തുമാറ്റുന്നെന്നും ലിംഗശസ്ത്രക്രി നടത്തുന്നെന്നും പ്രതിഷേധക്കാ!ര്‍ ആരോപിച്ചു. മുജാഹിദിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് ഓംപ്രകാശിനെ അറസ്റ്റ് ചെയ്തു. മുജാഹിദിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ബികെയു നേതാവ് ശ്യം പാല്‍ ആവശ്യപ്പെടുന്നത്.

Other News in this category



4malayalees Recommends