ഏകമകന്‍ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം ; കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യ

ഏകമകന്‍ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം ; കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യ
തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കുറിപ്പ് കണ്ടെത്തി. ദമ്പതികളുടെ വീട്ടില്‍ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരെയാണ് കാറില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏകമകന്‍ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തില്‍ മകന്‍ ചികിത്സയിലാണെന്നും ഇനി ചികിത്സിക്കാന്‍ പണം ഇല്ലെന്നും കത്തില്‍ പറയുന്നതായാണ് വിവരം. പൊലീസ് ഇടപെട്ട് തുടര്‍ചികിത്സ നല്‍കണമെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവല്ല വേങ്ങലില്‍ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിലാണ് തീപിടിച്ച കാര്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

വേങ്ങലില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് കാറിന് തീപിടിച്ചത് കണ്ടത്. പിന്നാലെ ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ 2 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. കാറിന്റെ നമ്പര്‍ വെച്ചുള്ള നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യ ലൈജിയുമാണെന്ന് തിരിച്ചറിഞ്ഞത്.

Other News in this category



4malayalees Recommends