ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍ ; പ്രതി മോഷ്ടിച്ചത് 2100 രൂപയുടെ വെള്ളി ആഭരണങ്ങള്‍

ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍ ; പ്രതി മോഷ്ടിച്ചത് 2100 രൂപയുടെ വെള്ളി ആഭരണങ്ങള്‍
ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. കൊലപാതകം നടത്തി മൃതദേഹം പെട്ടിയിലാക്കി വീട്ടിലെ ശുചിമുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. മഹാരാഷ്ട്രയിലെ പാല്‍ഗറിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. വീട്ടിലെ ജോലിക്കാരനാണ് മൂന്ന് പേരെയും കൊലപ്പെടുത്തിയത്. വീട്ടില്‍ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇയാള്‍ ക്രൂരകൊലപാതകം നടത്തിയത്. എന്നാല്‍ ക്രൂര കൃത്യം നടത്തിയ ശേഷം മോഷണം നടത്തിയ ഇയാള്‍ക്ക് ആകെ കണ്ടെത്താനായത് 2100 രൂപ വില വരുന്ന ആറ് വെള്ളി നാണയങ്ങള്‍ മാത്രമാണ്. പ്രതി ആരിഫ് അന്‍വര്‍ അലിയെ പൊലീസ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

70കാരനായ മുകുന്ദ് റാത്തോഡ്, ഭാര്യ 69 കാരി കഞ്ചന്‍ റാത്തോഡ്, മകള്‍ സംഗീത റാത്തോഡ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം വീട്ടിലെ ശുചിമുറിയില്‍ തള്ളിയ പെട്ടിയില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ദമ്പതികളുടെ ഗുജറാത്തില്‍ താമസിക്കുന്ന മകന്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ദിവസങ്ങളോളം കിട്ടാതായതോടെ ഇയാള്‍ വീട്ടിലെത്തി. വീട് പൂട്ടികിടക്കുന്നത് കാണ്ടതോടെ പൂട്ട് തകര്‍ത്ത് അകത്തുകയറി. ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു.

കൊല്ലാന്‍ ഉപയോഗിച്ച ചുറ്റികയുടെ മണം പിടിച്ച നായ ഒന്നാം നിലയിലെ മുറിയിലേക്കാണ് പാഞ്ഞത്. ഇവിടെയാണ് ആരിഫ് അന്‍വര്‍ അലിയുടെ കുടുംബം കഴിയുന്നത്. അലിയുടെ വീടും പൂട്ടിക്കിടക്കുകയായിരുന്നു. ഇത് പൊലീസില്‍ സംശയം വര്‍ദ്ധിപ്പിച്ചു. ഇയാളെ പിന്തുടര്‍ന്ന പൊലീസ് ഉത്തര്‍പ്രദേശില്‍ വച്ച് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച അലി, ഓഗസ്റ്റ് 17നാണ് കൃത്യം നടത്തിയതെന്നും വ്യക്തമാക്കി.

Other News in this category



4malayalees Recommends