സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കി കൊലപ്പെടുത്തി സ്വര്‍ണവും പണവും കവരല്‍ ; ആന്ധ്രയിലെ സീരിയല്‍ കില്ലേഴ്‌സ് അറസ്റ്റില്‍ ; കൊലപ്പെടുത്തിയത് നാലു പേരെ

സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കി കൊലപ്പെടുത്തി സ്വര്‍ണവും പണവും കവരല്‍ ; ആന്ധ്രയിലെ സീരിയല്‍ കില്ലേഴ്‌സ് അറസ്റ്റില്‍ ; കൊലപ്പെടുത്തിയത് നാലു പേരെ
ആന്ധ്രപ്രദേശിനെ ഭയപ്പെടുത്തിയ സീരിയല്‍ കില്ലേഴ്‌സായ സ്ത്രീകള്‍ അറസ്റ്റില്‍. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും പതിവാക്കിയ മൂന്ന് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കി കൊലപ്പെടുത്തി സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയുമാണ് ഇവരുടെ രീതി. മൂന്ന് സ്ത്രീകളടക്കം നാല് പേരെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.

മുനാഗപ്പ രജനി (40), മഡിയാല വെങ്കിടേശ്വരി (32), ഗുല്‍റ രമണമ്മ (60) എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇതില്‍ മഡിയാല വെങ്കിടേശ്വരിയാണ് സംഘത്തിലെ പ്രധാന അം?ഗം. 32 കാരിയായ വെങ്കിടേശ്വരി തെനാലിയില്‍ നാല് വര്‍ഷത്തോളം സന്നദ്ധപ്രവര്‍ത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.

ജൂണില്‍ നാഗൂര്‍ ബി എന്ന സ്ത്രീയെ സീരിയല്‍ കില്ലര്‍മാര്‍ കൊലപ്പെടുത്തിയതോടെയാണ് സീരിയല്‍ കൊലപാതകങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിക്കുന്നത്. മറ്റ് രണ്ട് പേരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.ഇരകള്‍ സയനൈഡ് കലര്‍ന്ന പാനീയങ്ങള്‍ കഴിച്ച് താമസിയാതെ മരിക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്യുമെന്ന് പൊലീസ് വെളിപ്പെടുത്തി.

ഇവരുടെ പക്കല്‍ നിന്ന് സയനൈഡും മറ്റ് തെളിവുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്ക് സയനൈഡ് നല്‍കിയ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതികള്‍ കുറ്റം സമ്മതിച്ചതായി തെനാലി പൊലീസ് സൂപ്രണ്ട് സതീഷ് കുമാര്‍ പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends