'ഒക്ടോബര്‍ 7' ആക്രമണത്തിന് മുമ്പ് സിന്‍വാര്‍ കുടുംബത്തോടൊപ്പം തുരങ്കത്തിലൂടെ രക്ഷപ്പെട്ടു, സിന്‍വാര്‍ എപ്പോഴും അദ്ദേഹത്തിനും പണത്തിനും ഹമാസ് തീവ്രവാദികള്‍ക്കുമാണ് പ്രാധാന്യം നല്‍കിയതെന്ന് ഇസ്രയേല്‍ സൈന്യം

'ഒക്ടോബര്‍ 7' ആക്രമണത്തിന് മുമ്പ് സിന്‍വാര്‍ കുടുംബത്തോടൊപ്പം തുരങ്കത്തിലൂടെ രക്ഷപ്പെട്ടു, സിന്‍വാര്‍ എപ്പോഴും അദ്ദേഹത്തിനും പണത്തിനും ഹമാസ് തീവ്രവാദികള്‍ക്കുമാണ് പ്രാധാന്യം നല്‍കിയതെന്ന് ഇസ്രയേല്‍ സൈന്യം
കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ പുതിയ വീഡിയോ പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രക്ഷപ്പെടുന്ന വീഡിയോയാണ് പങ്കുവെച്ചതെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു.

ഐഡിഎഫ് പങ്കുവെച്ച വീഡിയോയില്‍ സിന്‍വാറും ഭാര്യയും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്നത് കാണാം. മധ്യഗാസയിലെ ഖാന്‍ യൂനിസിലെ തുരങ്കത്തിലാണ് യഹ്യ സിന്‍വാര്‍ കുടുംബത്തോടൊപ്പം എല്ലാ രാത്രിയും ഒളിച്ചിരുന്നതെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ക്ക് ലഭിക്കാത്ത മുന്‍ഗണനകളാണ് ഇതെന്നും സിന്‍വാര്‍ എപ്പോഴും അദ്ദേഹത്തിനും പണത്തിനും ഹമാസ് തീവ്രവാദികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹഗാരി പറഞ്ഞു.

സമാന രീതിയിലുള്ള വീഡിയോ ഫെബ്രുവരിയിലും സൈന്യം പുറത്തുവിട്ടിരുന്നു. അതേസമയം വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ ഇസ്രയേല്‍ സൈന്യത്തിനെതിരെ ഹമാസ് രംഗത്തെത്തി. കമാന്‍ഡര്‍ സിന്‍വാറിനെയും അദ്ദേഹത്തിന്റെ സഹോദരങ്ങളെയും അപമാനിച്ച് തങ്ങളുടെ തോറ്റ സൈന്യത്തിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് പറഞ്ഞു. തങ്ങളുടെ ധീരരായ ജനങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ മുന്‍നിരയില്‍ കഴിഞ്ഞ ഒരു വര്‍ഷം ഗാസ മുനമ്പിലെ വിവിധ പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ നിന്ന സിന്‍വാര്‍ യുദ്ധക്കളത്തില്‍ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് പറഞ്ഞു.

Other News in this category



4malayalees Recommends