'രക്ഷപ്പെടുമ്പോള്‍ സിന്‍വാറിന്റെ ഭാര്യയുടെ കൈവശം ഹെര്‍മിസ് ബര്‍കിന്‍ ബാഗ്, വില 26 ലക്ഷം! ആരോപണവുമായി ഇസ്രായേല്‍

'രക്ഷപ്പെടുമ്പോള്‍ സിന്‍വാറിന്റെ ഭാര്യയുടെ കൈവശം ഹെര്‍മിസ് ബര്‍കിന്‍ ബാഗ്, വില 26 ലക്ഷം! ആരോപണവുമായി ഇസ്രായേല്‍
2023 ഒക്ടോബറില്‍ ഇസ്രായേലിനെ ആക്രമിക്കുന്നതിന് ഹമാസ് തലവന്‍ യഹിയ സിന്‍വാറും ഭാര്യയും മക്കളും തുരങ്കത്തിലൂടെ രക്ഷപ്പെടുമ്പോള്‍ ഭാര്യയുടെ കൈയിലുണ്ടായിരുന്നത് 32000 ഡോളര്‍ (26 ലക്ഷം രൂപ) വിലയുള്ള ബാഗെന്ന് ഇസ്രായേല്‍. ആഡംബര ബാഗായ ഹെര്‍മിസ് ബര്‍കിന്‍ ബാഗാണ് സിന്‍വാറിന്റെ ഭാര്യയുടെ കൈവശമെന്ന് ഇസ്രായേല്‍ ആരോപിച്ചു. ഹെര്‍മസ് ബെര്‍കിന്‍ 40 ബ്ലാക്ക് മോഡല്‍ ബാഗാണ് സിന്‍വാറിന്റെ ഭാര്യയുടെ കൈവശമെന്നും 32000 രൂപയാണ് വിലയെന്നും ഇസ്രായേല്‍ ആരോപിച്ചു. ലോകത്തെ പ്രധാന ആഡംബര ഉല്‍പ്പന്ന നിര്‍മാതാക്കളാണ് ഹെര്‍മിസ്. ഫ്രാന്‍സിലെ പാരിസാണ് ആസ്ഥാനം. ലെതര്‍, സില്‍ക്ക്, ഫര്‍ണിച്ചര്‍, വാച്ചുകള്‍, ആഭരണം എന്നിവയാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍.

ഹമാസിന് കീഴില്‍ ജനം പട്ടിണിയില്‍ ജീവിക്കുമ്പോള്‍ സിന്‍വാറിന്റെയും കുടുംബത്തിന്റെയും ജീവിതം ആഡംബരം നിറഞ്ഞതാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളെന്നും ഇസ്രായേല്‍ ആരോപിച്ചു. മുമ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനായിരുന്നു ഇസ്രായേലിനെ ഞെട്ടിച്ച ഹമാസ് ആക്രമണം നടന്നത്. 1200-ലധികം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. യുദ്ധത്തിന് തുടക്കമിട്ട ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സിന്‍വാര്‍ തന്റെ കയ്യിലുള്ള സാധനങ്ങള്‍ ഗാസയിലെ ഒരു തുരങ്കത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണ് ഇസ്രായേല്‍ ശനിയാഴ്ച പുറത്തുവിട്ടിരിക്കുന്നത്. ഇസ്രായേല്‍ ആക്രമണത്തിന് പിന്നിലെ സൂത്രധാരനെന്ന് കരുതുന്ന യഹിയയെ വധിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷത്തെ ആക്രമണ സമയത്തുള്ള ദൃശ്യങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടത്.

സിന്‍വാറും ഭാര്യയും കുട്ടികളും ടെലിവിഷനും വെള്ളവും, തലയിണയും മെത്തകളം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തുരങ്കത്തിലേക്ക് മാറ്റുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ഒരു വര്‍ഷം പിന്നിടുകയാണ്. ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 42000 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറെയും കുട്ടികളും സ്ത്രീകളും. ഒരു ലക്ഷം പേര്‍ക്ക് പരിക്കേറ്റു. ലോകത്തെ ഏറ്റവും വലിയ ദുരന്തഭൂമി ആയി ഗാസ മാറിയിരിക്കുകയാണ്.

Other News in this category



4malayalees Recommends