നടിയെ ആക്രമിച്ച കേസ്; ആഷിക് അബുവും ചെമ്പന്‍ വിനോദും രഞ്ജു രഞ്ജിമാറും സാക്ഷികള്‍ ; പള്‍സര്‍ സുനിയുമായി ദിലീപിന്റെ പണമിടപാടിന്റെ തെളിവു ലഭിച്ചതായി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ്; ആഷിക് അബുവും ചെമ്പന്‍ വിനോദും രഞ്ജു രഞ്ജിമാറും സാക്ഷികള്‍ ; പള്‍സര്‍ സുനിയുമായി ദിലീപിന്റെ പണമിടപാടിന്റെ തെളിവു ലഭിച്ചതായി ക്രൈംബ്രാഞ്ച്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്റെ മൊഴിയില്‍ കാമ്പുണ്ടെന്ന് പൊലീസ്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആഷിക് അബുവും ചെമ്പന്‍ വിനോദും സാക്ഷികളാണ്. ഒപ്പം, മഞ്ജു വാര്യറും, രഞ്ജു രഞ്ജിമാറും കൂടി സാക്ഷികളാകും. വീട്ടിജോലിക്കാരനായിരുന്ന ദാസനെയും സാക്ഷി ചേര്‍ത്തു.

'ദിലീപ് തെളിവ് നശിപ്പിക്കാന്‍ നീക്കം നടത്തി. ദിലീപ് ബാലചന്ദ്രകുമാര്‍ ബന്ധത്തില്‍ തെളിവ് ലഭിച്ചു. പള്‍സര്‍ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ട്. പണമിടപാടിന് തെളിവ് ലഭിച്ചു' ക്രൈംബ്രാഞ്ച് പറയുന്നു.

110 സാക്ഷികളാണ് കേസിലുള്ളത്. കേസില്‍ കാവ്യാ മാധവന്‍ സാക്ഷിയാകുമെന്ന് ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു. ഒപ്പം കാവ്യാ മാധവന്റെ അച്ഛനും അമ്മയും കേസില്‍ സാക്ഷികളാണ്. ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയില്‍ നിന്നാണോ, അതോ മറ്റേതെങ്കിലും സ്രോതസ് വഴിയാണോ ദിലീപിന് ലഭിച്ചതെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രത്തില്‍ പരാമര്‍ശമില്ലെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends