മോഡലിനെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയ കേസ് ; ഒരാള്‍ പിടിയില്‍

മോഡലിനെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയ കേസ് ; ഒരാള്‍ പിടിയില്‍
കുപ്രസിദ്ധ മോഡലായ ദിവ്യ പഹൂജയെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയ കേസില്‍ പ്രതിയായ ഒരാളെ കൂടി പോലീസ് പിടികൂടി.പശ്ചിമ ബംഗാളില്‍ വെച്ചാണ് പ്രതി ബല്‍രാജ് ഗില്ലിനെ കൊല്‍ക്കത്ത പോലീസ് പിടികൂടിയത്.

ഈ കേസിലെ മറ്റൊരു പ്രതിയായ രവി ബാന്ദ്രയ്‌ക്കൊപ്പം വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് ബല്‍രാജ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന രവി രക്ഷപ്പെട്ടു.

ഈ വര്‍ഷം ജനുവരി 2നാണ് കേസിനാസ്പദമായ സംഭവം. ഹോട്ടല്‍ സിറ്റി പോയിന്റിലെ 111ാം നമ്പര്‍ മുറിയില്‍ ദിവ്യയെ അഞ്ച് പേര്‍ ചേര്‍ന്ന് എത്തിച്ചിരുന്നു. തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ദിവ്യയുടെ മൃതദേഹം പിന്നീട് പുഴയില്‍ ഉപേക്ഷിച്ചു.

പോലീസ് മൃതദേഹം കണ്ടെത്താനായി വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ മൃതദേഹം കണ്ടെത്താല്‍ സാധിച്ചിട്ടില്ല. മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ദിവ്യയുടെ കൊലപാതകത്തിലേക്ക് നയിച്ചത് അഭിജിത് സിംഗ് എന്നയാളുമായി ബന്ധപ്പെട്ട ചിലപ്രശ്‌നങ്ങളാണ്. ദിവ്യയുടെ ഫോണില്‍ അഭിജിത്ത് സിംഗിന്റെ ചില അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്യാന്‍ പറഞ്ഞിട്ടും ദിവ്യ അനുസരിച്ചിരുന്നില്ല. തുടര്‍ന്ന് ദിവ്യ, അഭിജിത്തിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് അഭിജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് ദിവ്യയെ കൊലപ്പെടുത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് അഭിജിത് സിംഗ്, ഹേമരാജ്, ഓംപ്രകാശ് എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. 27 കാരിയായ ദിവ്യ പഹൂജ മുന്‍ കാമുകനും ഗുരുഗ്രാമിലെ കുപ്രസിദ്ധ ഗുണ്ടയുമായ സന്ദീപ് ഗണ്ടോളിയുടെ 2016 ലെ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഏഴ് വര്‍ഷം ജയിലിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ദിവ്യ ജാമ്യത്തിലിറങ്ങിയത്.

Other News in this category



4malayalees Recommends