യുഎസിലെ അപാര്‍ട്‌മെന്റിലെ ഫ്രീസറില്‍ മനുഷ്യ ശരീര ഭാഗങ്ങള്‍ ; 45 കാരി കസ്റ്റഡിയില്‍

യുഎസിലെ അപാര്‍ട്‌മെന്റിലെ ഫ്രീസറില്‍ മനുഷ്യ ശരീര ഭാഗങ്ങള്‍ ; 45 കാരി കസ്റ്റഡിയില്‍
യുഎസിലെ അപാര്‍ട്‌മെന്റില്‍നിന്ന് മനുഷ്യ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ടേപ്പ് ചെയ്ത ഫ്രീസറില്‍ നിന്നാണ് പുരുഷന്റെ തലയും മറ്റ് ശരീര ഭാഗങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ബ്രൂക്ലിനിലെ ഹെതല്‍സ്റ്റൈന്‍സ് (45) എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് അപാര്‍ട്ട്‌മെന്റില്‍ നിന്ന് ശരീര ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയത്.

വീട്ടില്‍ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ന്യൂയോര്‍ക്ക് പൊലീസിന്റെ പരിശോധന. സംശയിച്ചത് പോലെ ഫ്രീസറില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ദുര്‍ഗന്ധം പുറത്തേക്ക് വമിക്കാതിരിക്കാനാണ് റഫ്രിജറേറ്റര്‍ ടേപ്പ് ചെയ്ത് അടച്ചുവച്ചത്. മരണ കാരണം കണ്ടെത്താന്‍മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കി.

മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് രക്ഷതേടാനുള്ള ചികിത്സയിലാണ് ഹെതര്‍ എന്ന് അവരുടെ ബന്ധു പറഞ്ഞു. ഭര്‍ത്താവിനൊപ്പമായിരുന്നു അവര്‍ അപാര്‍ട്‌മെന്റില്‍ താമസിച്ചിരുന്നത്. അവരുടെ ഭര്‍ത്താവ് നിക്കോളാസ് മക്ഗീ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ജയിലിലാണ്. മയക്കുമരുന്ന് ഉപയോഗത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ പെണ്‍മക്കളിലൊരാളും അമിതമായി മയക്കുമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു.

Other News in this category



4malayalees Recommends