ഇത്തരം അശ്ലീല പരമാര്‍ശങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് സ്വന്തം വീട്ടിലുള്ള സ്ത്രീകള്‍ ; തൃഷയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എഐഎഡിഎംകെ മുന്‍ നേതാവിനെതിരെ വിശാല്‍

ഇത്തരം അശ്ലീല പരമാര്‍ശങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് സ്വന്തം വീട്ടിലുള്ള സ്ത്രീകള്‍ ; തൃഷയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എഐഎഡിഎംകെ മുന്‍ നേതാവിനെതിരെ വിശാല്‍
തൃഷയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എഐഎഡിഎംകെ മുന്‍ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിശാല്‍. സിനിമ സംഘടനയുടെ അംഗം എന്ന നിലയിലല്ല, മനുഷ്യനായാണ് താന്‍ പ്രതികരിക്കുന്നതെന്നും ഇത്തരം അശ്ലീല പരമാര്‍ശങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് സ്വന്തം വീട്ടിലുള്ള സ്ത്രീകളാണെന്നും വിശാല്‍ പറഞ്ഞു. ഭൂമിയിലെ ഏറ്റവും നീചനായ വ്യക്തിയാണെന്നും ഇയാള്‍ക്ക് നരകം ലഭിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും വിശാല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ ഒരു ബുദ്ധിശൂന്യനായ വ്യക്തി നമ്മുടെ സിനിമാ മേഖലയിലെ ഒരാളെ കുറിച്ച് വളരെ മോശമായി സംസാരിച്ചതായി ഞാന്‍ കേട്ടു. നിങ്ങളുടെ പേര് ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല, കാരണം നിങ്ങള്‍ ഇത് വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചെയ്തത് എന്ന് എനിക്കറിയാം. നിങ്ങള്‍ ടാര്‍ഗെറ്റ് ചെയ്തയാള്‍ എന്റെ ഒരു സുഹൃത്ത് മാത്രമല്ല, സിനിമ മേഖലയിലെ സഹപ്രവര്‍ത്തക കൂടിയാണ്.

നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകള്‍ക്ക് മനസാക്ഷിയുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്ക് അവര്‍ മറുപടി തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതെ, ഭൂമിയിലെ ഇത്തരമൊരു ദുഷ്ടനോട് പ്രതികാരം ചെയ്യാന്‍ ഒരു ട്വീറ്റ് ഇടുന്നതില്‍ എനിക്ക് അതിയായ വേദനയുണ്ട്. നിങ്ങള്‍ ചെയ്തത് തീര്‍ത്തും വൃത്തികേടും പറയാന്‍ പാടില്ലാത്ത കാര്യവുമായിരുന്നു. പക്ഷെ ഈ ഇത്തരം മനുഷ്യര്‍ വ്യക്തിപരമായും തൊഴില്‍പരമായും വളരെയധികം ബാധിക്കുന്നു. സത്യസന്ധമായി, ഞാന്‍ നിങ്ങളെ കുറ്റവാളിയാക്കാന്‍ ആഗ്രഹിക്കുന്നില്ല, അത് വളരെ ചെറുതായി പോകും. പക്ഷേ നിങ്ങള്‍ നരകത്തില്‍ ചീഞ്ഞഴുകിപ്പോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഒരിക്കല്‍ കൂടി, കലാകാരന്മാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയിലല്ല, ഒരു മനുഷ്യന്‍ എന്ന നിലയിലാണ് ഞാന്‍ ഈ പ്രസ്താവന നടത്താന്‍ ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും, സെലിബ്രിറ്റികളെക്കുറിച്ചുള്ള നെഗറ്റീവ് പബ്ലിസിറ്റിയില്‍ നിന്ന് പണം സമ്പാദിക്കാനുള്ള ഒരു പ്രവണതയായി ഇത്തരം ആരോപണങ്ങള്‍ മാറിയിരിക്കുന്നു. ഒരു ജോലി നേടൂ, മികച്ച ഒരു ജോലി. ചില അടിസ്ഥാന ശിക്ഷണങ്ങളെങ്കിലും പഠിക്കാന്‍ നിങ്ങള്‍ ഒരു യാചകനായി തുടങ്ങാവുന്നതാണ്.

രാഷ്ട്രീയ പ്രവര്‍ത്തകന്റെ പരാമര്‍ശത്തോട് തൃഷ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് തന്റെ തീരുമാനമെന്നും നടി പറഞ്ഞു. സിനിമസാംസ്‌കാരിക രംഗത്ത് നിന്നുള്ള നിരവധി പേരും തൃഷയ്ക്ക് ഐക്യദാഢ്യം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരുന്നു.

Other News in this category



4malayalees Recommends