നഷ്ടത്തിലാണെന്ന് കണക്ക് കാണിച്ച് നികുതി ഇളവ് നേടിയ 33 കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 582 കോടി രൂപ !

നഷ്ടത്തിലാണെന്ന് കണക്ക് കാണിച്ച് നികുതി ഇളവ് നേടിയ 33 കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 582 കോടി രൂപ !
നഷ്ടത്തിലാണെന്ന് കണക്ക് കാണിച്ച് നികുതി ഇളവ് നേടിയ 33 കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 582 കോടി രൂപ. ഇതില്‍ 75 ശതമാനം പണവും ലഭിച്ചത് ബിജെപിക്കാണ്. 434 കോടി രൂപയാണ് ഈ കമ്പനികള്‍ ബിജെപിക്ക് നല്‍കിയത്. നഷ്ടത്തിലാണെന്ന കണക്ക് കാണിച്ച് കമ്പനികള്‍ വന്‍തുക ഇലക്ടര്‍ ബോണ്ട് നല്‍കിയ വിവരങ്ങള്‍ പുറത്തുവന്നതോടെ, കള്ളപ്പണം വെളുപ്പിക്കല്‍ നീക്കം നടന്നിട്ടുണ്ട് എന്ന സംശയമാണ് ഉയരുന്നത്. ലാഭത്തിലാണെങ്കിലും വ്യാജമായ കണക്കുകള്‍ സൃഷ്ടിച്ച് നികുതിയില്‍ നിന്നു രക്ഷപെട്ട കമ്പനികളെ വിവിധ കാറ്റഗറികളില്‍ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.

തങ്ങളുടെ ആകെയുള്ള അറ്റാദായത്തേക്കാള്‍ അധികം തുക ഇലക്ടറള്‍ ബോണ്ടായി നല്‍കിയത് ആറു കമ്പനികളാണ്. എന്നാല്‍, ഇവരെ നികുതി തട്ടിപ്പിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ കമ്പനികള്‍ നല്‍കിയ 646 കോടിയില്‍ 601 കോടിയും ബിജെപിക്കാണ് ലഭിച്ചത്. നികുതി വെട്ടിപ്പിനായി വ്യാജ കണക്ക് സൃഷ്ടിച്ച മൂന്നു കമ്പനികളില്‍ നിന്ന് മാത്രം ഇലക്ടറല്‍ ബോണ്ട് തുകയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയത് 193.8 കോടി രൂപയാണ്. ഇതില്‍ 28.3 കോടി രൂപ ലഭിച്ചത് ബിജെപിക്കാണ്. കോണ്‍ഗ്രസിന് 91 കോടിയും തൃണമൂല്‍ കോണ്‍ഗ്രസിന് 45.9 കോടിയും ബിആര്‍എസിനും ബിജെഡിക്കും 10 കോടി വീതവും എഎപിക്ക് ഏഴ് കോടിയും ലഭിച്ചു. ഈ മൂന്നു കമ്പനികളും ലാഭത്തിലായിരുന്നു. എന്നാല്‍, നഷ്ടത്തിലാണെന്ന് കാണിച്ച് പ്രത്യക്ഷനികുതിയില്‍ വെട്ടിപ്പ് നടത്തി.

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച് ആര്‍ബിഐയ്ക്ക് തുടക്കം മുതല്‍ സംശയം ഉണ്ടായിരുന്നതായി, ധനമന്ത്രാലയവും ആര്‍ബിഐയും തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു. 2017 ജനുവരി 30ന് ധനകാര്യ മന്ത്രാലയത്തിന് അയച്ച കത്തില്‍ ആര്‍ബിഐ ചീഫ് മാനേജര്‍ സംശയങ്ങള്‍ പങ്കുവച്ചിരുന്നു. ഇലക്ടറല്‍ ബോണ്ടിന്റെ സുതാര്യതയെ സംബന്ധിച്ചായിരുന്നു ആര്‍ബിഐ ആശങ്ക വ്യക്തമാക്കിയിരുന്നത്.





Other News in this category



4malayalees Recommends