10 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ വെച്ച് പ്രണയം നടിച്ച് വഴിതെറ്റിക്കുന്നു; തട്ടിക്കൊണ്ട് പോകുന്ന കുട്ടികളെ യുകെയില്‍ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നു; റൊമാനിയന്‍ സെക്‌സ് മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം ഞെട്ടിക്കുന്നത്

10 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ വെച്ച് പ്രണയം നടിച്ച് വഴിതെറ്റിക്കുന്നു; തട്ടിക്കൊണ്ട് പോകുന്ന കുട്ടികളെ യുകെയില്‍ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നു; റൊമാനിയന്‍ സെക്‌സ് മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം ഞെട്ടിക്കുന്നത്

സ്‌കൂളുകളില്‍ പോകുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് സെക്‌സ് മാഫിയ സംഘങ്ങള്‍ സജീവമെന്ന് റിപ്പോര്‍ട്ട്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികളെ വലയിലാക്കുന്ന റൊമാനിയന്‍ സെക്‌സ് സംഘങ്ങള്‍ ഇവരെ യുകെയില്‍ വേശ്യാവൃത്തിയിലേക്ക് അയയ്ക്കുന്നതായാണ് പുതിയ ഡോക്യുമെന്ററി വ്യക്തമാക്കുന്നത്.


10 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇവര്‍ 'ലവര്‍ബോയ്' രീതി ഉപയോഗിച്ച് വലയിലാക്കുന്നത്. തട്ടിക്കൊണ്ടുപോകുന്നവരുമായി പ്രണയബന്ധത്തിലാണെന്ന് പെണ്‍കുട്ടികളെ ചിന്തിപ്പിച്ചാണ് മനുഷ്യക്കടത്ത് സംഘങ്ങള്‍ പണിനടത്തുന്നത്.

റൊമാനിയന്‍ സ്‌കൂളുകളില്‍ നിന്നുമുള്ള പെണ്‍കുട്ടികളെ യുകെയിലേക്ക് എത്തിച്ച് ചിന്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാക്കുന്നുവെന്നാണ് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി പരാതി നല്‍കാതിരുന്നാല്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് സാധിക്കില്ലെന്ന റൊമാനിയന്‍ നിയമത്തിലെ പഴുതാണ് ഉപയോഗിക്കപ്പെടുന്നത്.

2016ലെ മനുഷ്യക്കടത്തുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിരട്ടി അധികം കുട്ടികളെയാണ് റൊമാനിയയില്‍ നിന്നും കടത്തുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ലെസ്റ്റര്‍ഷയറിലും, നോര്‍ത്തംബര്‍ലാന്‍ഡിലും നടത്തിയ പോലീസ് റെയ്ഡുകള്‍ പ്രകാരം ബ്രിട്ടനിലെ വേശ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന 86 ശതമാനവും റൊമാനിയയില്‍ നിന്നുള്ള സ്ത്രീകളാണ്.

മനുഷ്യകടത്തിന് വിധേയമാകുന്ന പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് നിയോഗിച്ച് ഈ മാഫിയ സംഘങ്ങള്‍ ലാഭം കൊയ്യുകയാണ്. സ്ത്രീകളെ വിറ്റുകിട്ടുന്ന പണം ഈ സംഘങ്ങള്‍ പിടിച്ചെടുക്കും. ഈ പണം ഉപയോഗിച്ച് റൊമാനിയയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഴിമതിയില്‍ മുങ്ങുകയാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
Other News in this category



4malayalees Recommends