സംസാരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ഞാന്‍ തളര്‍ന്നുപോയി, ആശുപത്രി ജീവിതത്തെ കുറിച്ച് ജാന്‍വി

സംസാരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ഞാന്‍ തളര്‍ന്നുപോയി, ആശുപത്രി ജീവിതത്തെ കുറിച്ച് ജാന്‍വി
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബോളിവുഡ് താരം ജാന്‍വി കപൂര്‍ മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൂടാതെ അംബാനി കല്യാണത്തിലെ ഭക്ഷണം കഴിച്ചതോടെയാണ് ജാന്‍വിയുടെ ആരോഗ്യനില മോശമായതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ തന്റെ ആശുപത്രിവാസത്തെ കുറിച്ച് സംസാരിക്കുകയാണ് ജാന്‍വി കപൂര്‍. ആദ്യമായാണ് താന്‍ ആശുപത്രിയില്‍ കിടക്കുന്നതെന്നാണ് ജാന്‍വി പറയുന്നത്.

'ജീവിതത്തില്‍ ഇതാദ്യമായിട്ടാണ് എനിക്ക് ആശുപത്രിയില്‍ കിടക്കേണ്ടിവന്നത്. എന്റെ പ്രശ്‌നത്തിന്റെ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ നിരവധി ടെസ്റ്റുകള്‍ ചെയ്തിരുന്നു. എന്റെ ആശങ്കയത്രയും എന്റെ ലുക്കിനെ കുറിച്ചായിരുന്നു.സംസാരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ഞാന്‍ തളര്‍ന്നുപോയി.

അതോടുകൂടി എന്റെ ശരീരത്തിന് വിശ്രമം വേണമെന്ന് എനിക്ക് മനസിലായി. ശരീരത്തെ കേള്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യണം. കരിയറും മറ്റും മാറി മറിയും, പക്ഷെ ആശോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവാണ് എനിക്കുണ്ടായത്. ക്ഷീണമുണ്ടെങ്കിലും എന്റെ കമ്മിറ്റ്‌മെന്റ് പൂര്‍ത്തിയാക്കുകയാണ് പ്രധാനം.' എന്നാണ് താരം പറയുന്നത്.

Other News in this category



4malayalees Recommends