സെക്‌സില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച കാമുകന്റെ ദേഹത്ത് ബ്ലീച്ചൊഴിച്ചു, അടിനാഭിയില്‍ കത്തി കുത്തിയിറക്കി; അന്വേഷിച്ചെത്തിയ പോലീസ് കണ്ടെത്തിയത് ചോരയില്‍ കുളിച്ച യുവാവിനെ; അക്രമണം നടത്തിയ 37-കാരിക്ക് ജയില്‍

സെക്‌സില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച കാമുകന്റെ ദേഹത്ത് ബ്ലീച്ചൊഴിച്ചു, അടിനാഭിയില്‍ കത്തി കുത്തിയിറക്കി; അന്വേഷിച്ചെത്തിയ പോലീസ് കണ്ടെത്തിയത് ചോരയില്‍ കുളിച്ച യുവാവിനെ; അക്രമണം നടത്തിയ 37-കാരിക്ക് ജയില്‍
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച കാമുകനെ ബ്ലീച്ചൊഴിക്കുകയും, അടിനാഭിയില്‍ കത്തി കുത്തിയിറക്കുകയും ചെയ്ത പിയാനിസ്റ്റിനെ ജയിലിലേക്ക് അയച്ചു. 37-കാരി മാര്‍ലെനാ മെസിന്‍സ്‌ക ഷിബാഷിയാണ് ഇര ഉറങ്ങുന്നത് വരെ കാത്തിരുന്ന ശേഷം കെമിക്കലുകള്‍ കോരിയൊഴിച്ചത്.

ഇരുട്ടില്‍ തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതിരുന്ന കാമുകന്റെ അടിനാഭിയില്‍ കത്തി കുത്തിയിറക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് ജനനേന്ദ്രിയം മുറിയാതെ രക്ഷപ്പെട്ടത്. അറസ്റ്റിലായ ശേഷം കത്തി ജനനേന്ദ്രിയത്തില്‍ കൊണ്ടോ, ഇല്ലയോ എന്നാണ് ഷിബാഷി ഓഫീസര്‍മാരോട് അന്വേഷിച്ചത്.

മനഃപ്പൂര്‍വ്വം ശാരീരികമായി പരുക്കേല്‍പ്പിച്ചതായി സമ്മതിച്ച പിയാനോ ടീച്ചര്‍ക്ക് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. 2011 മുതല്‍ ഏതാനും വര്‍ഷങ്ങളായി കമിതാക്കളുടെ ബന്ധം പ്രശ്‌നബാധിതമായിരുന്നുവെന്ന് ല്യൂവ്‌സ് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമാക്കി. എന്നിരുന്നാലും ഇരുവരും പലതരത്തിലും ലൈംഗിക രീതികളില്‍ ഏര്‍പ്പെട്ടിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈസ്റ്റ് സസെക്‌സ് ഹാസ്റ്റിംഗ്‌സിലെ വീട്ടില്‍ വെച്ച് സിനിമ കാണവെ ഷിബാഷി ലൈംഗിക ബന്ധത്തിനായി ശ്രമിച്ചെങ്കിലും കാമുകന്‍ വിസമ്മതിച്ചു. ആ ദിവസം രാത്രിയിലായിരുന്നു അതിക്രമം. പരുക്കേറ്റ് കിടന്ന യുവാവിനെ പോലീസാണ് കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.

ജനനേന്ദ്രിയം ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ഇര നീങ്ങിയതോടെയാണ് സ്ഥാനം മാറി കുത്തിയതെന്ന് പ്രതി സമ്മതിച്ചു. ലൈംഗിക പീഡനത്തിന് ഇരയായെന്നും, പ്രതിരോധിച്ചതാണെന്നും വാദങ്ങള്‍ ഉന്നയിച്ചെങ്കിലും പിയാനോ അധ്യാപികയുടെ വാദങ്ങള്‍ പൊളിഞ്ഞതോടെ ജയിലിലാകുകയായിരുന്നു.

Other News in this category



4malayalees Recommends