81 കാരനെ വളര്‍ത്തുനായ കടിച്ച് കൊന്ന സംഭവം ; പത്തിലേറെ വര്‍ഷം എല്ലാ വെള്ളിയാഴ്ചയും ദമ്പതികള്‍ ജയിലില്‍ കിടക്കണം ; പരമാവധി ബുദ്ധിമുട്ടിക്കുന്ന വിചിത്ര ശിക്ഷയുമായി കോടതി

81 കാരനെ വളര്‍ത്തുനായ കടിച്ച് കൊന്ന സംഭവം ; പത്തിലേറെ വര്‍ഷം എല്ലാ വെള്ളിയാഴ്ചയും ദമ്പതികള്‍ ജയിലില്‍ കിടക്കണം ; പരമാവധി ബുദ്ധിമുട്ടിക്കുന്ന വിചിത്ര ശിക്ഷയുമായി കോടതി
81 കാരനെ വളര്‍ത്തുനായ കടിച്ച് കൊന്ന സംഭവത്തില്‍ ദമ്പതികള്‍ക്ക് പരമാവധി ബുദ്ധിമുട്ടുള്ള ശിക്ഷയുമായി കോടതി. പത്ത് വര്‍ഷത്തിലേറെ എല്ലാ വെള്ളിയാഴ്ചയും തടവില്‍ കഴിയാനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ടെക്‌സാസിലെ ബെക്‌സാര്‍ ജില്ലാ അറ്റോര്‍ണിയാണ് ശിക്ഷ വിധിച്ചത്.

ക്രിസ്റ്റ്യന്‍ മോറേനോയ്ക്ക് 18 വര്‍ഷത്തേക്ക് പങ്കാളി ആബിലേന്‍ ഷിനിഡെറിന് 15 വര്‍ഷത്തേക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2023 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സാന്‍ ആന്റോണിയോയിലെ ഇവരുടെ വീടിന് സമീപത്ത് വച്ചാണ് ഇവരുടെ വളര്‍ത്തുനായ 81 കാരമായ റാമോണ്‍ നജേരയും ഭാര്യ ജുനൈറ്റാ നജേരയേയും ആക്രമിച്ചത്.

പിറ്റ്ബുള്‍ ഇനത്തിലുള്ള നായയുടെ കടിയേറ്റ് മാരകമായി പരിക്കേറ്റ 81 കാരന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. 81കാരന് സംഭവിച്ചത് വിവരിക്കാന്‍ ആവാത്ത ഭീകരയാണെന്നാണ് കോടതി വിശദമാക്കിയത്. 81കാരനൊപ്പം പരിക്കേറ്റ ഭാര്യയെ ഒരു വിധത്തില്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. 81കാരന്റെ മൃതദേഹം അഗ്‌നിരക്ഷാ സേനയെത്തി നായയെ അതിസാഹസികമായി തുരത്തിയാണ് വീണ്ടെടുത്തത്. മൂന്ന് നായകളാണ് 81കാരനെ കടിച്ച് കീറിയത്. നായകളെ അലക്ഷ്യമായി സൂക്ഷിച്ചതിനും ആളപായം സൃഷ്ടിച്ചതിനുമാണ് പൊലീസ് കേസ് എടുത്തത്.

അക്രമം നേരിടുകയും പരിക്കേല്‍ക്കുകയും ഭര്‍ത്താവിന്റെ ദാരുണ മരണം നേരിട്ട കാണേണ്ടി വരികയും ചെയ്ത 81 കാരന്റെ ഭാര്യ നിലവില്‍ മാനസികാരോഗ്യ ചികിത്സകള്‍ക്ക് വിധേയ ആവുകയാണ്. ഓഗസ്റ്റ് 30ന് യുവദമ്പതികള്‍ സംഭവത്തില്‍ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആക്രമിച്ച നായകളെ പിന്നീട് അനിമല്‍ കെയര്‍ കേന്ദ്രത്തിലേക്ക് മാറ്റി.


Other News in this category



4malayalees Recommends