അഞ്ജുവിനും മക്കള്‍ക്കും കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍

അഞ്ജുവിനും മക്കള്‍ക്കും കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍
ഭര്‍ത്താവിന്റെ ക്രൂരമായ ആക്രമണത്തിനു വിധേയമായി മരണം വരിച്ച യു കെ യിലെ കെറ്ററിംഗ് ജനറല്‍. ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന കോട്ടയം വൈക്കം സ്വദേശി കുലശേഖരമംഗലം അറക്കല്‍ അശോകന്റെ മകള്‍ അഞ്ചുവിന്റെയും മക്കളായ ജീവ, ജാന്‍വി എന്നിവരുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞു ഒരു മണിയോട് കൂടി വീട്ടുവളപ്പില്‍ തയ്യാറാക്കിയ ചിതയില്‍ ദഹിപ്പിച്ചു .അഞ്ചുവിന്റെ കുടുംബങ്ങളങ്ങളും നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും അടങ്ങുന്ന വലിയൊരു ജനാവലി അന്ത്യകര്‍മ്മങ്ങള്‍ക്കു സാക്ഷിയായി .വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മാഞ്ചെസ്റ്റെറില്‍ നിന്നുപുറപ്പെട്ട വിമാനത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോയത് ശനിയാഴ്ച രാവിലെ 8 മണിക്കു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ അഞ്ചുവിന്റെ കുടുംബവും സാമൂഹിക പ്രവര്‍ത്തകരും മൃതദേഹം സ്വികരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു അവിടെനിന്നും ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ വൈക്കത്തെ വീട്ടിലേക്കു കൊണ്ടുപോയി 10 മണിമുതല്‍ ഒരു മണിവരെ പൊതു ദര്‍ശനത്തിനു വച്ചതിനു ശേഷമാണു ചിതയിലേക്ക് എടുത്തത് അഞ്ചുവിന്റെ സഹോദരിയുടെയും മാതാവിന്റെയും പിതാവിന്റെയും കരച്ചിലുകള്‍ ആരുടെയും ഹൃദയം തകര്‍ക്കുന്നതായിരുന്നു .ഞാനും നിന്റെകൂടെ വരുമെന്ന പിതാവിന്റെ വാക്കുകള്‍ സഹിക്കാവുന്നതായിരുന്നില്ല

അഞ്ചുവിന്റെ ബന്ധുക്കള്‍ ആരും യു കെ യില്‍ ഇല്ലാത്തതുകൊണ്ട് അഞ്ചുവിന്റെ സഹപ്രവര്‍ത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെയാണ് അഞ്ചുവിന്റെ കുടുംബം NEXT OF KIN ആയി ചുമതലപ്പെടുത്തിയത് മനോജ് മൃതദേഹത്തെ അനുഗമിച്ചു നാട്ടില്‍ എത്തിയിട്ടുണ്ട് . അഞ്ചുവിന്റെ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള സ്വാകാര്യ വസ്തുക്കളും കുട്ടികളുടെ വസ്തുക്കളും പോലീസ് മനോജിന്റെ കൈവശം കൊടുത്തുയച്ചിട്ടുണ്ട് അവ പൊതുപ്രവര്‍ത്തകരെയും നാട്ടുകാരെയും സാക്ഷിനിര്‍ത്തി അഞ്ചുവിന്റെ പിതാവിനെ കൈമാറി .

..അഞ്ചുവിന്റെ കേസ് അന്വഷിക്കുന്ന രണ്ടു പോലീസ് ഓഫീസര്‍മാര്‍ മൃതദേഹത്തോടൊപ്പം നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു എന്നാല്‍ സാങ്കേതിക കരങ്ങളാല്‍ അവര്‍ യാത്ര മാറ്റിവച്ചു അടുത്ത ദിവസം തന്നെ അവര്‍ നാട്ടിലെത്തി അഞ്ചുവിന്റെ കുടുംബത്തെയും ഭര്‍ത്താവിന്റെ കുടുംബത്തെയും കാണുമെന്നുമാണ് അറിയുന്നത്. തോമസ് ചാഴികാടന്‍ എംപി ,സി കെ ആശ എംഎല്‍എ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു

യു കെ മലയാളി ചരിത്രത്തില്‍ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അഞ്ചുവും കുട്ടികളും കൊല്ലപ്പെട്ട ഫ്‌ലാറ്റിനുമുന്‍പില്‍ ഇംഗ്ലീഷ് സമൂഹവും മലയാളിസമൂഹവും പുഷ്പ്പങ്ങള്‍ കൊണ്ട് നിറച്ചാണ് അവരുടെ ആദരവുപ്രകടിപ്പിച്ചത് കെറ്ററിംഗിലെ പൊതുദര്‍ശന സമയത്തും വലിയ ഇംഗ്ലീഷ് ,മലയാളി സമൂഹങ്ങളുടെ സന്യത്യം അനുഭപ്പെട്ടിരുന്നു

ഡിസംബര്‍ 15 നാണ് അഞ്ചുവും(35 ) മക്കളായ ജീവ (6 ),ജാന്‍വി (4 ) എന്നിവരും കൊല്ലപ്പെട്ടത്. കൊലനടത്തിയ അഞ്ചുവിന്റെ ഭര്‍ത്താവു കണ്ണൂര്‍ സ്വദേശി സജു (54 ) ചെലവേലിയില്‍ ഇപ്പോഴും ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലാണ് .

അഞ്ചുവിന്റെ മൃതദേഹം പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം ചിതയില്‍ അമര്‍ന്നപ്പോള്‍ ഒരു പാടു ചോദ്യങ്ങള്‍ ബാക്കിയാണ് എന്തിനു സജു ഈ ക്രൂരത കാണിച്ചു ?അതിനു പോലീസ് മറുപടി പറയും എന്നതില്‍ സംശയമില്ല..കേസ് അന്വേഷിച്ച പോലീസ് ഉദിയോഗസ്ഥര്‍ പറഞ്ഞത് ഈ ക്രൂരതയ്ക്ക് ഞങ്ങള്‍ മാക്‌സിമം ശിക്ഷ മേടിച്ചുകൊടുക്കുമെന്നാണ്

വളരെ വലിയ സ്വപനങ്ങളുമായി യു കെയില്‍ എത്തിയ ഒരു കുടുംബം മാത്രമല്ല തകരുന്നത് മകളെ കൂലിപ്പണിയെടുത്തു പഠിപ്പിച്ചു യു കെ യില്‍ എത്തിച്ച അഞ്ചുവിന്റെ പിതാവ് അശോകന്റെയും മാതാവിന്റെയും ജീവിതംകൂടിയാണ് തകരുന്നത് മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനു വേണ്ടിവന്ന 6400 പൗണ്ട് ചിലവ് ബ്രിട്ടനിലെ ഇന്ത്യന്‍ എംബസിയാണ് വഹിച്ചത് ..അഞ്ചുവിന്റെ കുടുംബത്തെ സഹായിക്കാന്‍ കെറ്ററിംഗ് മലയാളി വെല്‍ഫേയര്‍ അസ്സോസിയേഷനും( KMWA ) .യുക്മയും കൂടി 32 ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ട് ഈ പണം ഏറ്റവും അടുത്ത ദിവസം അഞ്ചുവിന്റെ കുടുംബത്തിനു കൈമാറുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു

ടോം ജോസ് തടിയംപാട്



Other News in this category



4malayalees Recommends