വ്യാജ സ്വദേശിവത്കരണ നിയമനം നടത്തിയ 1202 സ്വകാര്യ കമ്പനികളെ കണ്ടെത്തിയതായി മാനവ വിഭവശേഷി, എമിററൈസേഷന്‍ മന്ത്രാലയം അറിയിച്ചു. 2022 ന്റെ ആദ്യ പകുതി മുതല്‍ 2024 മാര്‍ച്ചുവരെ കമ്പനികള്‍ വ്യാജമായി നിയമിച്ചത് 1963 സ്വദേശികളെ .നിയമ ലംഘനം നടത്തിയ കമ്പനികള്‍ക്ക് 20000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.
കുറ്റകൃത്യത്തിന്റെ പ്രാധാന്യം അനുസരിച്ച് കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.