രണ്ടുവര്‍ഷം കൊലപ്പെടുത്തിയത് ഭാര്യയടക്കം 42 സ്ത്രീകളെ ; സീരിയല്‍ കില്ലര്‍ അറസ്റ്റില്‍

രണ്ടുവര്‍ഷം കൊലപ്പെടുത്തിയത് ഭാര്യയടക്കം 42 സ്ത്രീകളെ ; സീരിയല്‍ കില്ലര്‍ അറസ്റ്റില്‍
നൈജീരിയയില്‍ രണ്ട് വര്‍ഷത്തിനിടെ 42 സ്ത്രീകളെ കൊന്ന 'സീരിയല്‍ കില്ലര്‍' അറസ്റ്റില്‍. കോളിന്‍സ് ജുമൈസി ഖലുഷ എന്നയാളെയാണ് നെയ്‌റോബി പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളെ കൊന്ന ശേഷം അടുത്തുള്ള ഉപയോഗശൂന്യമായ ക്വാറിയിലേക്ക് മൃതദേഹം തള്ളുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തില്‍ ഇയാളുടെ ഭാര്യയുടേതടക്കം എല്ലാ സ്ത്രീകളുടെയും മൃതദേഹം ക്വാറിയിലേക്ക് തള്ളിയതായി പ്രതി കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഫോണില്‍ നിരവധി തവണ ഖലുഷയ്ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കാണപ്പെട്ടിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസാണ് ഖലുഷയെ ചോദ്യം ചെയ്തതും ശേഷം അറസ്റ്റിലേക്ക് നീങ്ങിയതും.

കൊന്നുതള്ളിയെന്ന് തെളിഞ്ഞതോടെ പൊലീസ് പ്രതിയുമായി മൃതദേഹങ്ങള്‍ തള്ളിയ ക്വാറിയിലേക്ക് പോകുകയും ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. മൃതദേഹങ്ങള്‍ പലതും അഴുകിയ നിലയിലായിരുന്നു. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പൊലീസ് തങ്ങള്‍ ഒരു 'സൈക്കോ സീരിയല്‍ കില്ലറെ' അറസ്റ്റ് ചെയ്തുവെന്നാണ് പ്രതികരിച്ചത്.

സംഭവത്തില്‍ നൈജീരിയയില്‍ പ്രതിഷേധം കനക്കുകയാണ്.

Other News in this category



4malayalees Recommends