93 വയസ്സുള്ള മുത്തച്ഛന്റെ മൃതദേഹം റഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിച്ച് കൊച്ചുമകന്‍

93 വയസ്സുള്ള മുത്തച്ഛന്റെ മൃതദേഹം റഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിച്ച് കൊച്ചുമകന്‍
93കാരനായ വൃദ്ധന്റെ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കൊച്ചുമകന്‍. തെലങ്കാനയില്‍ വാറങ്കലിലെ പര്‍കാലയിലാണ് സംഭവം നടന്നത്. സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നാണ് കൊച്ചുമകന്‍ നിഖില്‍ പൊലീസിനോട് പറഞ്ഞത്.

ദുര്‍ഗന്ധം വമിക്കുന്നെന്ന അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നാണ് നിഖിലും മുത്തശ്ശനും താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. അപ്പോഴാണ് ഫ്രിഡ്ജിനുള്ളില്‍ നിന്ന് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. വാടക വീട്ടിലായിരുന്നു നിഖിലിന്റെയും മുത്തശ്ശന്റെയും താമസം. മുത്തശ്ശന് ലഭിച്ചിരുന്ന പെന്‍ഷന്‍ കൊണ്ടായിരുന്നു ഇവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. എന്നാല്‍, കുറിച്ച് നാളായി കിടപ്പിലായ മുത്തശ്ശന്റെ ആരോഗ്യം മോശം ആവുകയും പിന്നീട് മരിക്കുകയുമായിരുന്നു എന്നാണ് നിഖില്‍ പൊലീസിനോട് പറഞ്ഞത്.

മരിച്ചതിന് പിന്നാലെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിയുകയും പിന്നീട് ഫ്രിഡ്ജില്‍ വെക്കുകയുമായിരുന്നു. അതേസമയം , ലഭിച്ചിരുന്ന പെന്‍ഷന്‍ നിലയ്ക്കാതിരിക്കാന്‍ മുത്തശ്ശന്റെ മൃതദേഹം നിഖില്‍ മനഃപൂര്‍വം ഒളിപ്പിക്കുകയായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ദൂരുഹമരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.



Other News in this category



4malayalees Recommends