ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്താതെ വിമാനക്കമ്പനികള്‍ ; യാത്രക്കാര്‍ ദുരിതത്തില്‍

ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്താതെ വിമാനക്കമ്പനികള്‍ ; യാത്രക്കാര്‍ ദുരിതത്തില്‍
ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്താതെ വിമാനക്കമ്പനികള്‍. കൊച്ചിയില്‍ നിന്ന് കുവൈറ്റിലേക്ക് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഇതിനിടെ അവസരം മുതലെടുത്ത് ട്രാവല്‍ ഏജന്‍സികള്‍ ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് കരിഞ്ചന്തയില്‍ വില്‍ക്കുന്നതായും ആക്ഷേപമുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കില്‍ കുറവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് വരാന്‍ അരലക്ഷത്തിനടുത്താണ് നിരക്ക്. സൗദി അറേബ്യയിലേക്ക് പോകാന്‍ 35,000 രൂപയും ബഹറൈനിലേക്ക് അമ്പതിനായിരത്തിന് മുകളിലും പ്രവാസികള്‍ ടിക്കറ്റിനായി മുടക്കണം. രണ്ട് ദിവസം മുമ്പ് വരെ കുവൈത്തിലേക്ക് മൂന്ന് ലക്ഷത്തിന് മുകളിലായിരുന്നു നിരക്ക്. ഇതോടെ കൊവിഡില്‍ പ്രതിസന്ധിയിലായ പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര അനിശ്ചിതത്വത്തിലായി

നിരക്ക് കുത്തനെ കൂടിയെങ്കിലും പലയിടത്തേക്കുമുള്ള ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നു. അവസരം മുതലെടുത്ത് ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തതാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. ഇങ്ങനെയുള്ള ടിക്കറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് ഏജന്‍സികള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര_സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി നിരക്ക് നിയന്ത്രിക്കാന്‍ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.

Other News in this category



4malayalees Recommends