മകള്‍ക്ക് കഴിക്കാനായി പാഴ്‌സല്‍ വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്‍; അവശിഷ്ടം കണ്ടെത്തിയത് ഭക്ഷണം കഴിച്ച ശേഷം ; ഹോട്ടല്‍ പൂട്ടിച്ചു

മകള്‍ക്ക് കഴിക്കാനായി പാഴ്‌സല്‍ വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്‍; അവശിഷ്ടം കണ്ടെത്തിയത് ഭക്ഷണം കഴിച്ച ശേഷം ; ഹോട്ടല്‍ പൂട്ടിച്ചു

ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയില്‍ പാമ്പിന്റെ തോല്‍ കണ്ടെത്തി. നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല്‍ കണ്ടത്തിയത്. നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ തന്റെ മകള്‍ക്കായി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അവശിഷ്ടം കണ്ടത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷമാണ് തോല്‍ കണ്ടത്.


നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് മകള്‍. സംഭവത്തില്‍ പോലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും പരാതി നല്‍കിയതായി പ്രിയ പറഞ്ഞു. നെടുമങ്ങാട് നഗരസഭാ ആര്യോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റി വിഭാഗവും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ അവശിഷ്ടം പാമ്പിന്റെ തോലാണെന്ന് കണ്ടെത്തി.

ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തുകയും പിന്നാലെ ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. പാമ്പിന്റെ പുറം ഭാഗം പത്രക്കടലാസില്‍ പറ്റിപിടിച്ച് ഇരിക്കുകയായിരുന്നു. അതേസമയം, ഹോട്ടലിന് ഫുഡ് സേഫ്റ്റി ലൈസന്‍സും നഗരസഭയുടെ ലൈസന്‍സുമുണ്ട്. ഹോട്ടല്‍ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ തുറന്ന് പ്രവര്‍ത്തിക്കാവു എന്ന നിര്‍ദ്ദേശം നല്‍കി.

Other News in this category



4malayalees Recommends