ജാമ്യം ലഭിച്ചയുടന്‍ പിണറായിക്കെതിരെ ശക്തമായ ആരോപണവുമായി പി സി ജോര്‍ജ്ജ് ; പിണറായിയും ഫാരിസ് അബൂബക്കറും തമ്മിലുള്ള സാമ്പത്തിക ബന്ധം അന്വേഷിക്കണമെന്ന് ആവശ്യം.

ജാമ്യം ലഭിച്ചയുടന്‍ പിണറായിക്കെതിരെ ശക്തമായ ആരോപണവുമായി പി സി ജോര്‍ജ്ജ് ; പിണറായിയും ഫാരിസ് അബൂബക്കറും തമ്മിലുള്ള സാമ്പത്തിക ബന്ധം അന്വേഷിക്കണമെന്ന് ആവശ്യം.

പിണറായി വിജയന്റെയും ഫാരിസ് അബൂബക്കറിന്റെയും സാമ്പത്തിക ബന്ധം കേന്ദ്ര സര്‍ക്കാരും, എന്റഫോഴ്‌സമെന്റ് ഡയറക്ടേറ്റും അന്വേഷിക്കണമെന്നു പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. വീണ്ടും ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്ന സ്ഥിതിക്ക് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്ജ്.

പിണറായിയും ഫാരിസ് അബൂബക്കറുമാണ് തനിക്കെതിരെയുള്ള കേസിന്റെ പിന്നില്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പിനിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇ ഡി അന്വേഷിക്കണം. ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളില്‍ പിണറായി വിജയന് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രകളെക്കുറിച്ച് അന്വേഷിക്കണം. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ട്. മുഖ്യമന്ത്രിയുടെ നിക്ഷേപങ്ങള്‍ക്ക് പിന്നില്‍ ഫാരിസ് അബൂബക്കറാണ് ഉള്ളതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.



Other News in this category



4malayalees Recommends