നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തി'; ആശുപത്രിയിലെത്തിച്ചത് ഒപ്പമുണ്ടായിരുന്നവരെന്ന് ബന്ധുക്കള്‍

നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തി'; ആശുപത്രിയിലെത്തിച്ചത് ഒപ്പമുണ്ടായിരുന്നവരെന്ന് ബന്ധുക്കള്‍

വടകര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ ബന്ധുക്കള്‍. സജീവനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂര്‍ സ്റ്റേഷനിലിരുത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. വാഹനാപകടമുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ ആണ് മരിച്ചത്. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച് സജീവനൊപ്പം സ്റ്റേഷനിലുണ്ടായിരുന്ന സഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. വടകര എസ്‌ഐയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും ചോര്‍ന്നാണ് സജീവനെ മര്‍ദ്ദിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.


നെഞ്ചുവേദനിക്കുന്നുവെന്ന് പറഞ്ഞിട്ടും പൊലീസ് അവഗണിച്ചു. സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണ സജീവനെ ആശുപത്രിയില്‍ എത്തിക്കാനും പൊലീസ് തയ്യാറായില്ല. ഒപ്പമുണ്ടായിരുന്നവരാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത വടകര കല്ലേരി സ്വദേശി സജീവന്റെ മരണത്തിലാണ് പൊലീസിനെതിരെ ആരോപണം ഉയരുന്നത്. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെന്ന പേരില്‍ സജീവനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Other News in this category



4malayalees Recommends