പ്രസവത്തിനിടെ ഭാര്യയും കുഞ്ഞും മരണപ്പെട്ടു; മൂന്ന് മാസത്തിന് ശേഷം ബഹ്‌റൈനിലേക്ക് മടങ്ങിയ യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍

പ്രസവത്തിനിടെ ഭാര്യയും കുഞ്ഞും മരണപ്പെട്ടു; മൂന്ന് മാസത്തിന് ശേഷം ബഹ്‌റൈനിലേക്ക് മടങ്ങിയ യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍
ഭാര്യയും കുഞ്ഞും മരിച്ച് മാസങ്ങള്‍ പിന്നിടുന്നതിനിടെ പ്രവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ബഹ്‌റൈനിലെ താമസസ്ഥലത്ത് വെച്ചാണ് മലയാളി യുവാവ് മരണപ്പെട്ടത്. അടൂര്‍ മണക്കാല കാര്യാട്ട് സാംകുട്ടിയുടെയും എല്‍സമ്മയുടെയും മകന്‍ സിജോ സാം (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

ഈ വര്‍ഷം മാര്‍ച്ചിലാണ് സിജോയുടെ ഭാര്യ അഞ്ജുവും കുഞ്ഞും മരിച്ചത്. പ്രസവത്തിനിടെയായിരുന്നു അഞ്ജുവിന്റെ മരണം. അഞ്ചു ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞും വൈകാതെ മരിച്ചു. ഈ സംഭവത്തിന് ശേഷം മൂന്നു മാസത്തിനു ശേഷമാണു സിജോ ബഹ്‌റൈനിലേക്ക് തിരിച്ച് എത്തിയത്.

ബഹ്‌റൈനില്‍ സെക്യൂരിറ്റി കോര്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു സിജോ സാം. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നതിനു ശേഷം സാമിനെ മരിച്ച നിലയില്‍ കണ്ടു എന്ന വിവരമാണ് ഒപ്പമുണ്ടായിരുന്നവര്‍ നാട്ടില്‍ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Other News in this category



4malayalees Recommends