യൂട്യൂബ് നോക്കി എങ്ങനെ കൊല്ലണമെന്ന് മനസ്സിലാക്കി, അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയായിരുന്നു'; ഒറ്റക്കാണ് ചെയ്തതെന്ന് അര്‍ഷാദിന്റെ മൊഴി

യൂട്യൂബ് നോക്കി എങ്ങനെ കൊല്ലണമെന്ന് മനസ്സിലാക്കി, അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയായിരുന്നു'; ഒറ്റക്കാണ് ചെയ്തതെന്ന് അര്‍ഷാദിന്റെ മൊഴി
ഇന്‍ഫോ പാര്‍ക്കിനടുത്തെ ഫ്‌ളാറ്റില്‍ ഹോട്ടല്‍ ജീവനക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി കുറ്റസമ്മതം നടത്തി. യൂട്യൂബ് നോക്കിയാണ് കൊല നടത്തിയതെന്നും എല്ലാം താന്‍ ഒറ്റയ്ക്കാണ് ചെയ്തതെന്നും പിടിയിലായ പ്രതി കെ കെ അര്‍ഷാദ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനും അര്‍ഷാദും തമ്മിലുണ്ടായിരുന്ന ലഹരി ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.'അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയായിരുന്നു. എങ്ങനെ കൊല്ലണമെന്ന് ആലോചിച്ചാണ് യൂട്യൂബ് നോക്കിയത്. കത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലുന്ന വീഡിയോ കണ്ടു. ഉടന്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കുത്തിക്കീറുകയായിരുന്നു', അര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. മനുഷ്യ ശരീരത്തില്‍ കത്തിവച്ച് എവിടേക്ക് കുത്തണമെന്ന് യൂട്യൂബ് നോക്കി മനസ്സിലാക്കിയെന്നും താന്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വ്വഹിച്ചതെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

സംഭവ ദിവസം ഇരുവരും അമിതമായ അളവില്‍ എംഡിഎംഎ ഉപയോഗിച്ചിരുന്നു. ലഹരി മരുന്ന് വാങ്ങി വില്‍പന നടത്താന്‍ സജീവിന് പണം കടം നല്‍കിയിരുന്നു. ലഹരി മരുന്ന് വിറ്റ ശേഷം തിരിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പണം ലഭിച്ചില്ല. ഫ്‌ളാറ്റിലെ കിടപ്പു മുറിയില്‍ വച്ച് ഇരുവരും ഇതേ ചൊല്ലി തര്‍ക്കത്തിലായി. തുടര്‍ന്ന് സജീവ് ഉറക്കത്തിലായ സമയം അര്‍ഷാദ് കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മരച്ചെന്ന് ഉറപ്പായതോടെ മൃതദേഹം ഒളിപ്പിക്കാന്‍ തീരുമാനിച്ചു. തറയിലെ രക്തക്കറ കഴുകിക്കളഞ്ഞ ശേഷം മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഫ്‌ളാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്ന് പോകുന്ന ഡക്റ്ററില്‍ തള്ളിക്കയറ്റുകയായിരുന്നു.

മുറിയില്‍നിന്ന് കൊലയ്ക്കുപയോഗിച്ച കത്തി, തറയിലെ രക്തം കഴുകാന്‍ ഉപയോഗിച്ച ചൂല്‍, മൃതദേഹം പൊതിഞ്ഞ തുണി തുടങ്ങിയവ പൊലീസ് കണ്ടെത്തി

Other News in this category



4malayalees Recommends