അരുണാചലിലെ മലയാളികളുടെ മരണം; ഇമെയിലില്‍ കണ്ടെത്തിയ അന്യഗ്രഹ ജീവിയായ മിതി ആരാണ്?

അരുണാചലിലെ മലയാളികളുടെ മരണം; ഇമെയിലില്‍ കണ്ടെത്തിയ അന്യഗ്രഹ ജീവിയായ മിതി ആരാണ്?
ചില ശാസ്ത്ര സത്യങ്ങള്‍ അടര്‍ത്തിയെടുത്ത്, ഭാവനാ സമ്പന്നമായ കഥകള്‍ ചേര്‍ത്ത് തട്ടിപ്പ് നടത്തുന്നവര്‍ സൈബര്‍ ലോകത്ത് ധാരാളമുണ്ട്. അങ്ങനെയൊന്നാണ് അരുണാചല്‍ പ്രദേശില്‍ മരിച്ച മലയാളി ദമ്പതിമാരുടെ സുഹൃത്തിന്റെ ഇമെയിലില്‍ കണ്ട മിതി എന്ന അന്യഗ്രഹ ജീവി. ആരാണ് ഈ മിതി? എന്താണ് മിതിയുടെ പിന്നിലുള്ളവരുടെ ലക്ഷ്യം? മിതിയുടെ സ്രഷ്ടാക്കളുടെ ആത്യന്തിക ലക്ഷ്യം പണമുണ്ടാക്കുക എന്നത് മാത്രമാണ്.

ഭൂമിയും സൂര്യനും മറ്റു ഗ്രഹങ്ങളുമെല്ലാം ഉള്‍പ്പെടുന്ന സൗരയൂഥമടക്കമുള്ള താരാപഥമാണ് മില്‍ക്കിവേ. മില്‍ക്കിവേയുടെ അയല്‍വാസിയായ മറ്റൊരു താരാപഥമാണ് ആന്‍ഡ്രോമെഡ ഗാലക്‌സി. ഭൂമിയില്‍ നിന്ന് 25 ലക്ഷം പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് ഈ ഗാലക്‌സി. എന്നാല്‍ സെക്കന്‍ഡില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ അത് മില്‍ക്കിവേയിലേക്ക് പാഞ്ഞടുക്കുന്നു. 450 കോടി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആന്‍ഡ്രോമെഡ ഗാലക്‌സി മില്‍ക്കിവേയില്‍ ഇടിക്കുമെന്നാണ് അനുമാനം.

ഇത്രയും ശാസ്ത്രം. ഇതിനെ പിന്‍പറ്റി ഡാര്‍ക്ക് വെബ്ബില്‍ വിളയാടുന്ന ചില സമൂഹവിരുദ്ധരുണ്ട്. അവരാണ് ആന്‍ഡ്രോമെഡ ഗാലക്‌സിയില്‍ താമസിക്കുന്ന 'മിതി' എന്ന സാങ്കല്‍പിക ജീവിയെ യാഥാര്‍ത്ഥ്യമെന്നോണം അവതരിപ്പിക്കുന്നത്. മൂണ്‍ എക്‌സ്‌പ്ലോറര്‍ എന്ന ബ്ലോഗ്‌സ്‌പോട്ടില്‍ ക്യാപ്റ്റന്‍ ബില്‍ എന്ന വ്യക്തി അന്യഗ്രഹജീവിയായ മിതിയുമായി നടത്തിയ സംഭാഷണങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു.

മനുഷ്യന് മുമ്പ് അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിച്ചിരുന്നുവെന്നും മറ്റ് സസ്തനികളെ എത്തിച്ച് അവ സാഹചര്യവുമായി ഇണങ്ങുന്നുവെന്ന് ബോധ്യപ്പെട്ടശേഷമാണ് ഹ്യൂമനോയിഡുകളെ എത്തിച്ചതെന്നുമൊക്കെ തട്ടിമൂളിക്കുന്നുണ്ട് അന്ധവിശ്വാസ പ്രചാരകര്‍. സ്‌പേസ് ഷിപ്പില്‍ താമസമാക്കിയ ആളാണ് മിതിയെന്നും പല അന്യഗ്രഹജീവികളും ഭൂമിയില്‍ പിടിയിലായിട്ടുണ്ടെന്നുമൊക്കെയാണ് പ്രചാരണം. ഭൂമിയില്‍ സ്ഥിരമായി അന്യഗ്രഹ ജീവികള്‍ വസിക്കുന്നില്ലെങ്കിലും അന്റാര്‍ട്ടിക്കയില്‍ അടക്കം രണ്ട് സബ്മറൈന്‍ സ്റ്റേഷനുകള്‍ അന്യഗ്രഹജീവികള്‍ക്കുണ്ടെന്നും പറയുന്നു.

Other News in this category



4malayalees Recommends