അരുണാചലില്‍ ജീവനൊടുക്കിയ നവീന്‍ തോമസ് എട്ടുവര്‍ഷമായി മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തിരുന്ന വിവരം പൊലീസിന് ലഭിച്ചു. പുനര്‍ജന്മത്തില്‍ വിശ്വസിച്ചായിരുന്നു നവീന്‍ പങ്കാളിക്കും സുഹൃത്തിനുമൊപ്പം ജീവനൊടുക്കിയത്. 'ഡോണ്‍ ബോസ്‌കോ' എന്ന പേരില്‍ മെയില്‍ സന്ദേശങ്ങള്‍ അയച്ചത് ഒരു വനിതയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. അരുണാചലില്‍ ജീവനൊടുക്കിയ മൂന്നുപേരുടെയും മെയിലുകളും ചാറ്റുകളും മെയിലുകളും പരിശോധിക്കുകയാണെന്നും ഉടനെ തന്നെ മരണത്തിലേക്കു നയിച്ച കാരണങ്ങള്‍ വ്യക്തമാകുമെന്നുമാണ് റിപ്പോര്‍ട്ട്.
പരപ്രേരണയാലല്ല സ്വന്തം വിശ്വാസത്തിനനുസരിച്ചാണ് ഇവര്‍ മരിക്കാന്‍ തീരുമാനിച്ചതെന്ന നിഗമനത്തിലേയ്ക്കാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. മരിക്കുന്നതിനു മുന്‍പ് മൂവരും സന്തോഷത്തിലായിരുന്നു എന്നതിന്റെ തെളിവുകള്‍ സിസിടിവി പരിശോധനയില്‍ പൊലീസിനു ലഭിച്ചതായുള്ള വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ മൂന്നുപേരും പേരെഴുതി ഒപ്പിട്ടതും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഒപ്പും കൈയ്യക്ഷരവും മരിച്ചവരുടേത് തന്നെയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ആര്യക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെ കുറിച്ച് വിവരങ്ങള്‍ അയച്ചത് നവീന്‍ ആണെന്നാണ് നിലനില്‍ക്കുന്ന സംശയം. കാര്യങ്ങളില്‍ കൂടുതല്‍ വിശ്വാസം നല്‍കാന്‍ ഡോണ്‍ ബോസ്‌കോ എന്ന വ്യാജ ഇമെയില്‍ വഴി സന്ദേശം അയച്ചതാണോ എന്നും സംശയമുണ്ട്.
നിലവില്‍ ബാഹ്യ ഇടപെടലിന് തെളിവ് ലഭിച്ചിട്ടില്ല, മുഖ്യസൂത്രധാരന്‍ നവീന്‍ തന്നെയെന്നാണ് അന്വേഷണസംഘത്തിന്റെ നി?ഗമനം. കൂടുതല്‍ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും. മരണത്തിനായി അരുണാചല്‍ പ്രദേശ് തിരഞ്ഞെടുത്തത് വിശ്വാസത്തിന്റെ ഭാഗമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അന്യഗ്രഹജീവിതം സാധ്യമാകുമെന്ന വിശ്വാസത്താല്‍ ഉയര്‍ന്ന പ്രദേശം തിരഞ്ഞെടുത്തതാകാം.