രാജ്യത്തെ കോവിഡ് പ്രതിദിന കണക്ക് മുപ്പതിനായിരം കടന്നു ; ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി ; രോഗ വ്യാപനം തീവ്രമായതോടെ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍

രാജ്യത്തെ കോവിഡ്  പ്രതിദിന കണക്ക് മുപ്പതിനായിരം കടന്നു ; ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി ; രോഗ വ്യാപനം തീവ്രമായതോടെ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍
രാജ്യത്തെ കോവിഡ് പ്രതിദിന കണക്ക് മുപ്പതിനായിരം കടന്നതോടെ വീണ്ടും ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലായി. 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി.

മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ കേരളം മൂന്നാമതെത്തി. കോവിഡ് കേസുകളില്‍ ഒരാഴ്ച്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം തീവ്രമാക്കുന്നത് ഒമിക്രോണ്‍ ആണെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.

മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം ദില്ലിയിലും വ്യാപനം രൂക്ഷമായിരിക്കുകയാണ്.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിനടുത്തെത്തിയതോടെ പശ്ചിമബംഗാളില്‍ ഇന്ന് മുതല്‍ രണ്ടാഴ്ച്ചത്തെ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. സ്വകാര്യ ഓഫീസുകളില്‍ 50 % ഹാജര്‍ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിബന്ധന. സര്‍ക്കാര്‍ യോഗങ്ങള്‍ വെര്‍ച്വലാക്കും. പാര്‍ക്കുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും.

Other News in this category



4malayalees Recommends