ഭര്‍ത്താവ് വിദേശത്തുള്ള യുവതികളെ കരുതി കൂട്ടി കെണിയിലാക്കും ; ഇതുവരെ അഞ്ചു യുവതികളെ വഞ്ചിച്ചു ; ഒളിച്ചോട്ട സംഭവത്തില്‍ പിടിയിലായ ഷാനിനെ കുറിച്ച് പൊലീസ്

ഭര്‍ത്താവ് വിദേശത്തുള്ള യുവതികളെ കരുതി കൂട്ടി കെണിയിലാക്കും ; ഇതുവരെ അഞ്ചു യുവതികളെ വഞ്ചിച്ചു ; ഒളിച്ചോട്ട സംഭവത്തില്‍ പിടിയിലായ ഷാനിനെ കുറിച്ച് പൊലീസ്
പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. വര്‍ക്കല രഘുനാഥപുരം ബി.എസ് മന്‍സിലില്‍ ഷൈന്‍ എന്ന് വിളിക്കുന്ന ഷാന്‍ (38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനന്ദേത്തില്‍ വീട്ടില്‍ റിയാസ് (34) എന്നിവരെ രണ്ട് സ്ത്രീകള്‍ക്കൊപ്പം തമിഴ്‌നാട്ടിലെ കുറ്റാലത്തുള്ള ഒരു റിസോര്‍ട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.

റിയാസിനും ഷാനും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറയുന്നു. പ്രണയവും ഒളിച്ചോട്ടവും മാത്രമല്ലെന്നും പണം സമ്പാദിക്കാനായി പ്ലാന്‍ ചെയ്തുള്ള ഒളിച്ചോട്ടമാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. പണ സമ്പാദനം ലക്ഷ്യമാക്കി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനല്‍ സ്വഭാവമുള്ളവരാണ് ഇരുവരുമെന്ന പോലീസ് പറയുന്നു.

ഷൈന്‍ ഇത്തരത്തില്‍ ഭര്‍ത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. ഇയാളുടെ പേരില്‍ നിരവധി പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലുള്ള സ്ത്രീകളെയാണ് ഷൈന്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇവരുമായി സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും അടുപ്പത്തിലായി, അവരുടെ വിശ്വാസം നേടിയെടുത്ത ശേഷം ഒരുമിച്ച് ജീവിക്കാനെന്ന വ്യാജേന ഒളിച്ചോടും. ഒളിച്ചോടി ശേഷം സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേര്‍ന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ചോദിക്കും.

കഴിഞ്ഞ 26നാണ് കാമുകന്മാര്‍ക്കൊപ്പം സ്ത്രീകള്‍ നാടുവിട്ടത്. ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ച് ഫോണിലൂടെ സംസാരിച്ച് വശീകരിച്ച് വശത്താക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് സ്ത്രീകളില്‍ നിന്നും സ്വര്‍ണവും പണവും കൈക്കലാക്കുകയും സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളില്‍ കറങ്ങിനടന്ന് മുന്തിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ച് ആഡംബര ജീവിതം നയിച്ച് വരികയുമായിരുന്നു ഷാനും റിയാസും. വലിയൊരു തട്ടിപ്പാണ് ഇവരെ പിടികൂടിയതിലൂടെ പുറത്തുവന്നിരിക്കുന്നത്.

Other News in this category



4malayalees Recommends