ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം ; വിദ്യാര്‍ത്ഥിയുടെ പിതാവിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു

ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം ; വിദ്യാര്‍ത്ഥിയുടെ പിതാവിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു
ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കുടിലില്‍ ഇരുന്ന സ്ത്രീകളാണ് മരണപ്പെട്ടത്. തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥിയുടെ പിതാവിനെ അറസ്റ്റുചെയ്തു. നരഹത്യയ്ക്ക് കേസ് എടുത്തതായി പോലീസ് അറിയിച്ചു.

നിയന്ത്രണം വിട്ട് പാഞ്ഞ കാര്‍ കുടിലുകള്‍ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ ഡ്രൈനേജ് കനാലിലേക്ക് മറിയുകയായിരുന്നു. മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വാഹനം ഓടിച്ച വിദ്യാര്‍ത്ഥി അപകടം നടന്ന ഉടന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി കാറ് ഓടിക്കുന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിവുണ്ടായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് പോലീസ് കേസെടുത്തത്.

Other News in this category



4malayalees Recommends