ഡല്‍ഹിയില്‍ ജീവനക്കാരെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി മെട്രോ സ്റ്റേഷനില്‍ തള്ളി വ്യവസായി

ഡല്‍ഹിയില്‍ ജീവനക്കാരെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി മെട്രോ സ്റ്റേഷനില്‍ തള്ളി വ്യവസായി
തെക്കന്‍ ഡല്‍ഹിയിലെ സരോജിനി നഗറില്‍ സെക്‌സ് ബ്ലാക്ക് മെയില്‍ വീഡിയോയുടെ പേരില്‍ ജീവനക്കാരനെ കൊലപ്പെടുത്തിയെന്നാരോപിച്ച് തുണി വ്യവസായി അറസ്റ്റില്‍. കൊലപാതകത്തിന് സഹായിച്ച വ്യവസായിയുടെ അനന്തരവന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റിലായതായി പൊലീസ് ഓഫീസര്‍ ഗൗരവ് ശര്‍മ്മ പറഞ്ഞു.

22 കാരനായ ഷോപ്പ് ജീവനക്കാരന്റെ മൃതദേഹം ട്രോളി ബാഗിനുള്ളില്‍ സൂക്ഷിച്ച ശേഷം പ്രതികള്‍ ദക്ഷിണ ഡല്‍ഹിയിലെ പ്രശസ്തമായ മാര്‍ക്കറ്റിന് സമീപമുള്ള സരോജിനി നഗറിലെ മെട്രോ സ്റ്റേഷന് പുറത്ത് ഉപേക്ഷിച്ചു.

രണ്ട് കുട്ടികളുള്ള 36 കാരനായ ബിസിനസുകാരനുമായി ജീവനക്കാരന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു, ജീവനക്കാരന്‍ ഇതിന്റെ വീഡിയോ റെക്കോര്‍ഡുചെയ്ത് ബിസിനസുകാരനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതായി ഹെപാലീസ് പ്രസ്താവനയില്‍ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ജീവനക്കാരന്‍ഹ ബിസിനസുകാരനെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

കൊലപാതക പദ്ധതി ആവിഷ്‌കരിച്ച്, ബിസിനസുകാരന്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന തന്റെ അനന്തരവനെ ജനുവരി 28 ന് ഡല്‍ഹിയിലേക്ക് വിളിക്കുകയും സരോജിനി നഗറില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ തെക്കന്‍ ഡല്‍ഹിയിലെ യൂസഫ് സരായിലെ ഗസ്റ്റ്ഹൗസില്‍ രണ്ട് മുറികള്‍ ബുക്ക് ചെയ്യുകയും ചെയ്തു.

പ്രതികള്‍ വലിയ ട്രോളി ബാഗും ചുമന്ന് കൊണ്ട് പോകുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞതായി പൊലീസ് പറഞ്ഞു. ജോലിക്കെന്ന് പറഞ്ഞ് പ്രതികള്‍ ജീവനക്കാരനെ ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു, അവിടെയെത്തിയപ്പോള്‍, അവര്‍ ജീവനക്കാരനെ കീഴടക്കി, ഗസ്റ്റ്ഹൗസിന്റെ ബാല്‍ക്കണിയില്‍ നിന്ന് മുറിച്ച തുണി ഉണക്കാനിടുന്ന കയര്‍ കൊണ്ട് കെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം ട്രോളി ബാഗില്‍ കയറ്റി ടാക്‌സിയില്‍ സരോജിനി നഗര്‍ മെട്രോ സ്‌റ്റേഷനില്‍ എത്തിച്ച് അവിടെ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു. ദാരുണമായ കൊലപാതകത്തിന് ശേഷം, വ്യവസായി തന്റെ ജീവനക്കാരന്റെ ഷൂസ്, ജാക്കറ്റ്, തൊപ്പി, വാലറ്റ് എന്നിവ എടുത്ത് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തം നഗറിലെ മറ്റൊരു മെട്രോ സ്റ്റേഷന് സമീപം വലിച്ചെറിഞ്ഞു. മരിച്ച ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ പ്രതിയായ അനന്തരവന്‍ യുപിയിലെ തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.

Other News in this category



4malayalees Recommends